യുവതിയെ ബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു; രക്തത്തില്‍ കുളിച്ച് കിടന്ന യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് നാവിക സേന ഉദ്യോഗസ്ഥന്‍

ദില്ലിയില്‍ യുവതിക്ക് ക്രൂരപീഡനം. 34കാരിയായ യുവതിയെ ബലാത്സംഗത്തിന് ശേഷം റോഡില്‍ ഉപേക്ഷിച്ചു. തെക്കുകിഴക്കന്‍ ദില്ലിയിലെ സരായ് കാലേ ഖാനിലാണ് ക്രൂര സംഭവം നടന്നത്. പുലര്‍ച്ചെ 3.30 ഓടെയാണ് റോഡരികില്‍ യുവതിയെ നാവിക സേന ഉദ്യോഗസ്ഥന്‍ കണ്ട്ത്. ക്രൂര പീഡനത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു യുവതി. ജനനേന്ദ്രിയത്തില്‍ നിന്ന് രക്തസ്രാവമുണ്ടായിരുന്നു. ഉടന്‍തന്നെ ഇയാള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഒഡീഷ സ്വദേശിയായ യുവതി കുറച്ചുകാലമായി ദില്ലിയിലായിരുന്നു താമസിച്ചിരുന്നത്. ഗുരുതരാവസ്ഥയിലുള്ള യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മറ്റൊരിടത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മാനിസികനില സാധാരണ നിലയില്‍ അല്ലെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

നഴ്‌സിംഗ് കോഴ്‌സ് കഴിഞ്ഞ യുവതി ഒരു വര്‍ഷം മുമ്പാണ് ജോലിക്കായി ദില്ലിയിലെത്തിയത്. വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ല യുവതി. വീട്ടിലേക്ക് തിരികെ കൊണ്ടാപോകാന്‍ ബന്ധുക്കള്‍ പലവട്ടം ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ജോലി നഷ്ടമായതോടെ താമസിക്കാന്‍ സ്ഥലമില്ലാതായ യുവതി രണ്ടു ദിവസമായി തെരുവിലാണ് കഴിഞ്ഞിരുന്നത്. ഫോണ്‍ നഷ്ടമായതിനാല്‍ വീട്ടുകാരുമായും ബന്ധമില്ലായിരുന്നു. ഇതിനിടയിലാണ് ക്രൂര പീഡനത്തിന് ഇരയായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top