ബലാത്സം​ഗക്കേസില്‍ ഗവ. പ്ലീഡറെ പുറത്താക്കി; നിയമസഹായം തേടിയപ്പോള്‍ വിളിച്ച് വരുത്തി ബലാത്സംഗം

pg manu

കൊച്ചി: പീഡനക്കേസില്‍ നിയമസഹായം തേടിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡ‍ര്‍ പി ജി മനുവിനെ പുറത്താക്കി. അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. 2018 ലെ കേസിൽ നിയമസഹായത്തിനായാണ് യുവതി സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡ‍റെ സമീപിച്ചത്.

പൊലീസ് നിർദ്ദേശപ്രകാരം അഭിഭാഷകനെ ബന്ധപ്പെട്ടപ്പോള്‍ കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. 2023 ഒക്ടോബറിലെ വിവിധ ദിവസങ്ങളിലാണ് സംഭവമെന്നാണ് സൂചന. സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണില്‍ ചിത്രീകരിച്ചു. വീട്ടിലെത്തിയും ബലാത്സംഗം ചെയ്തെന്നും പരാതിയിൽ പറയുന്നുണ്ട്.

ആലുവ റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയിലാണ് നടപടിവന്നത്. ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് ചോറ്റാനിക്കര പൊലീസ് കേസെടുത്തത്. മനുവിനെ കണ്ടെത്തി മൊഴിയെടുത്തതിന് ശേഷം പോലീസ് അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top