തോക്കുചൂണ്ടി ബലാത്സംഗം; ഓംപ്രകാശിൻ്റെ പ്രധാന കൂട്ടാളി പുത്തൻപാലം രാജേഷ് അറസ്റ്റിൽ

പീഡനക്കേസിൽ കേസിൽ ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷ് (46) അറസ്റ്റിൽ. യുവതിയെ ഹോട്ടലിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിലാണ് കോട്ടയം കോതനല്ലൂരിൽ പിടിയിലായത്. കൊച്ചി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

കൊച്ചിയിൽ ലഹരിപാർട്ടി നടത്തിയതിന് അറസ്റ്റിലായ ഓം പ്രകാശുമായി അടുത്ത ബന്ധമുള്ളയാളാണ് രാജേഷ്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ ലഹരി വിരുദ്ധ സ്‌ക്വാഡും കടുത്തുരുത്തി പോലീസ് സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. കൊച്ചിയിലെ ലഹരി പാർട്ടിയിൽ രാജേഷിന് ബന്ധമുണ്ടോ എന്ന കാര്യമടക്കം പോലീസ് പരിശോധിച്ച് വരികയായിരുന്നു. ഒട്ടനവധി കേസുകളിൽ ഓംപ്രകാശിനൊപ്പം പ്രധാന പ്രതിയാണ് ഇയാൾ. 2009ല്‍ കൊല്ലപ്പെട്ട പോൾ മുത്തൂറ്റിന്റെ വാഹനത്തിൽ ഓംപ്രകാശും പുത്തൻപാലം രാജേഷും ഉണ്ടായിരുന്നതായി അന്നത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

കോട്ടയത്ത് രാജേഷിനെതിരെ കേസുകൾ ഇല്ല. കോതനല്ലൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന രാജേഷിനെ സ്പെഷൽ സ്ക്വാഡും കടുത്തുരുത്തി പോലീസും ചേർന്ന് ഇന്നലെ രാത്രി വീടുവളഞ്ഞാണ് പിടികൂടിയത്. രണ്ട് ദിവസമായി ജില്ലയിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്നാണ് കോതന്നൂർ ടൗണിന് സമീപത്തെ വാടകവീട്ടിൽ നിന്നും രാജേഷിനെ വലയിലാക്കുന്നത്.

കൊലപാതകം, കവർച്ച, പീഡനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. വാടകവീട്ടിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ഏഴുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയയ്ക്കും. പുത്തൻപാലം രാജേഷിനെ ഇന്ന് തിരുവനന്തപുരം പോലീസിന് കൈമാറും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top