ലൈംഗീക ബന്ധം പരസ്പര സമ്മതത്തോടെ; പീഡനം നടന്നിട്ടില്ലെന്നും മൊഴി; ഷിയാസ് കരീമിന് ജാമ്യം

കാസര്‍കോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന് ജാമ്യം. ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. ഇന്ന് രാവിലെയാണ് ചന്തേര പോലീസ് ഷിയാസിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹൊസ്ദുർഗ് സ്വദേശിനി നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നതായി ഷിയാസ് കരീം പോലീസിന് മൊഴി നൽകി. എന്നാല്‍, വിവാഹിതയാണെന്നും ഒരുകുട്ടിയുടെ അമ്മയാണ് വിവരം മറച്ചുവെച്ചു. സഹോദരനാണെന്ന് പറഞ്ഞാണ് പരാതിക്കാരി മകനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും ഷിയാസ് കരീം പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ലൈംഗികപീഡനം നടന്നിട്ടില്ല. പരസ്പരസമ്മതത്തോടെയാണ് പരാതിക്കാരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. മൂന്നുവര്‍ഷത്തോളം യുവതിയുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും താരം പോലീസിന് മൊഴി നൽകി.

2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഷിയാസ് കരീം തൻ്റെ വിവാഹ നിശ്ചയ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചപ്പോഴാണ് യുവതി പരാതി നൽകിയത്. പല തവണകളായി 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിൽ ആരോപിച്ചിരുന്നു. മുമ്പ് ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യവും അനുവദിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top