നിയമന തട്ടിപ്പ് കേസില്‍ ഹരിദാസനെ സാക്ഷിയാക്കും; വ്യാജ ആരോപണം ഉന്നയിച്ചതിന് പ്രത്യേക കേസെടുക്കും

തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസിൽ ആരോപണം ഉന്നയിച്ച ഹരിദാസനെ സാക്ഷിയാക്കാമെന്ന് പോലീസിന് നിയമോപദേശം. ഹരിദാസനിൽനിന്നു മറ്റ് പ്രതികൾ പണം തട്ടിയെടുത്തതിനാൽ ഈ കേസില്‍ പ്രതിയാക്കേണ്ടതില്ല. മന്ത്രിയുടെ പിഎയ്ക്ക് പണം നൽകിയെന്ന വ്യാജ ആരോപണം ഉന്നയിച്ചതിനാൽ ഹരിദാസനെതിരെ പിന്നീട് പ്രത്യേക കേസെടുക്കും.

പ്രതികളുടെ ചോദ്യംചെയ്യൽ പൂർത്തിയായശേഷം അന്തിമ തീരുമാനമെടുക്കും. കേസിലെ ഒന്നാം പ്രതിയായ അഖിൽ സജീവിനെയും മറ്റൊരു പ്രതിയായ ബാസിത്തിനെയും കന്റോൺമെന്റ് പോലീസ് ഇന്നു ചോദ്യം ചെയ്യും. സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ അഖിൽ സജീവിനെ ഇന്നു കസ്റ്റഡിയിൽ വാങ്ങി പത്തനംതിട്ടയിൽനിന്നു തലസ്ഥാനത്തെത്തിക്കും. ബാസിത്ത് പോലീസ് കസ്റ്റഡിയിലാണ്.

കേസിലെ രണ്ടാം പ്രതി ലെനിൻ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കേണ്ട കോടതി അവധിയായതിനാലാണ് അപേക്ഷ പരിഗണിക്കുന്നതു മാറ്റിയത്. മറ്റൊരു പ്രതിയായ റയീസിന്റെ ജാമ്യാപേക്ഷയിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) ഇന്നു വിധി പറയും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top