“സുരേഷ്‌ഗോപി പ്രകോപിതനായിരുന്നു, സ്വാഭാവിക ചോദ്യമാണ് ചോദിച്ചത്”: റിപ്പോർട്ടർ ചാനൽ പ്രതിനിധി സൂര്യ സുജി പറയുന്നു

തൃശൂർ: “സുരേഷ്ഗോപിയോടു പ്രകോപനപരമായി ഒന്നും ചോദിച്ചില്ല കാരണമില്ലാതെ പ്രകോപിതനാവുകയായിരുന്നു. സഹപ്രവർത്തകയായ ഒരു മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസ് നടക്കുന്നത് കൊണ്ടാണ് ചോദ്യം ചോദിച്ചത്. സ്ത്രീയെന്ന നിലയിൽ അതിൽ ബുദ്ധിമുട്ട് ഉണ്ട്”. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേഷ്‌ഗോപി മാറ്റി നിർത്തിയ റിപ്പോർട്ടർ ടിവിയുടെ പ്രതിനിധി സൂര്യ സുജി പറയുന്നു. കണ്ണൂർ സ്വദേശിയായ സൂര്യ ആറ് മാസമായി റിപ്പോർട്ടർ ചാനലിൽ ജോലി ചെയ്യുന്നു. മുൻപ് കൈരളി ചാനലിലായിരുന്നു. സംഭവത്തിന് പിന്നാലെ ബിജെപി തൃശൂർ മീഡിയ സെൽ ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയെന്ന് സൂര്യ പറഞ്ഞു.

ഇന്ന് രാവിലെയാണ് തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിന് ഇടയിൽ മാധ്യമപ്രവർത്തകയോട് സുരേഷ്‌ഗോപി രോഷാകുലനായത്. ചോദ്യം ചോദിക്കാൻ തുടങ്ങിയ മാധ്യമപ്രവർത്തകയെ ആദ്യം അവഗണിക്കുകയായിരുന്നു. വീണ്ടും ചോദ്യം ഉന്നയിച്ചപ്പോൾ മധ്യപ്രവർത്തക അടുത്ത് വരുമ്പോൾ ഭയമാണെന്ന് പറഞ്ഞു. അപ്പോഴാണ് കോഴിക്കോട് നടന്ന സംഭവത്തിൽ മാപ്പു പറഞ്ഞില്ലാലോ ന്യായീകരണമല്ലേ നടത്തിയത് എന്ന് സൂര്യ ചോദിച്ചത്. ഇതിൽ പ്രകോപിതനായ സുരേഷ്ഗോപി തന്നോട് ആളാകരുത് എന്ന് പറയുകയായിരുന്നു. തുടർന്ന് സംസാരിക്കണമെങ്കിൽ മാധ്യമപ്രവർത്തകയോട് മാറിനിൽക്കാൻ പറയണമെന്നാണ് മറ്റുള്ളവരോട് പറഞ്ഞത്. ഉടൻ തന്നെ സൂര്യ സ്വയം അവിടെന്ന് മാറുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top