യുവാവിൻ്റെ നഗ്നചിത്രം ലഭിച്ചിട്ടില്ലെന്ന് രേവതി; രഞ്ജിത്ത് വിവാദത്തിൽ പ്രതികരിച്ച് നടി

ചലച്ചിത്ര അക്കാദമി മുൻ ചെയർമൻ രഞ്ജിത്ത് അയച്ചുവെന്ന് പറയപ്പെടുന്ന വിവാദ ഫോട്ടോയെക്കുറിച്ച് പ്രതികരിച്ച് നടി രേവതി. ‘രഞ്ജിത്തിനെയും എന്നെയും കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇപ്പോൾ ആരോപണ വിധേയമായ ഫോട്ടോ എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് അതിനെ കുറിച്ച് അഭിപ്രായം പറയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല’ – എന്നാണ് രേവതി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

അതേസമയം, ആരോപണം ഉന്നയിച്ച കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ രഞ്ജിത്തിനെതിരെ പോലീസ് കേസെടുത്തു. അതിനാൽ സിനിമയിലെ ലൈംഗിക ചൂഷണങ്ങൾ അന്വേഷിക്കൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ചിത്രത്തെ സംബന്ധിച്ചുള്ള ദുരുഹത നീക്കുമെന്ന് പ്രതിക്ഷിക്കാം. ബംഗാളി നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രഞ്ജിത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനാരോപണം ഉയർന്നത്.

‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ഷൂട്ടിംഗ് നടത്തുന്ന സമയത്ത് പീഡാപ്പിച്ചെന്നാണ് പരാതി. രഞ്ജിത്തിന്റെ ആവശ്യപ്രകാരം ഹോട്ടലില്‍ എത്തിയപ്പോള്‍ രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. തന്നെ നഗ്നനാക്കി നിര്‍ത്തിയ ശേഷം ഫോട്ടോ എടുത്തു. ആര്‍ക്കാണ് ഫോട്ടോ അയക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ നടി രേവതിയ്ക്കാണെന്നും രേവതിയ്ക്ക് നിന്നെ ഇഷ്ടമായെന്നും രഞ്ജിത്ത് പറഞ്ഞെന്ന് യുവാവ് വെളിപ്പെടുത്തിയിരുന്നു. രഞ്ജിത്ത് മദ്യം നിർബന്ധിച്ച് കുടിപ്പിച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.

നേരത്തേ ബംഗാളി നടിയുടെ ആരോപണത്തെ തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജിവച്ചിരുന്നു. ‘പാലേരി മാണിക്യം, ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ’ എന്ന സിനിമയില്‍ അഭിനയിക്കാൻ എത്തിയപ്പോള്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു രാജി. പിന്നീട് നടി സംവിധാകനെതിരെ നൽകിയ പരാതിയിൽ കേസടുത്തിരുന്നു. ഹോട്ടൽ മുറിയിലേക്ക് വിളിപ്പിക്കുകയും ആദ്യം വളകളിലും പിന്നീട് മുടിയിലും തഴുകി. ആ തലോടൽ താഴേക്ക് കഴുത്തിലേക്ക് നീങ്ങിയപ്പോൾ മുറിവിട്ട് ഓടി പോകുകയായിരുന്നു എന്നായിരുന്നു നടിയുടെ വെളിപെടുത്തൽ. തനിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള പണം മാത്രമല്ല പിന്നീട് മലയാള സിനിമയിൽ അവസരം പോലും ലഭിച്ചില്ലെന്നുമാണ് നടി തുറന്നു പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top