ചൈനയില്‍ പനിബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു; ‘തീരെ വയ്യ, ആശുപത്രിയില്‍ പോകുന്നു’, അവസാന സന്ദേശം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥിനി ചൈനയില്‍ മരിച്ചത് പനി ബാധിച്ച്. കുന്നത്തുകാലിലെ വീട്ടില്‍ മരണവിവരം അറിഞ്ഞത് ഇന്ന് വൈകീട്ടോടെ. ചൈന ജീൻസൗ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ മെഡിസിന്‍ വിദ്യാർത്ഥിയായിരുന്നു രോഹിണി. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ തമിഴ്നാട് വാര്‍ഡിലാണ് രോഹിണിയുടെ വീടുള്ളത്. കുഴിത്തുറയില്‍ ബ്ലൂസ്റ്റാര്‍ ടെക്സ്റ്റൈൽസ് നടത്തുന്ന അശോകന്‍-ജയ ദമ്പതികളുടെ ഏക മകളാണ്.

ഒരാഴ്ചയായി പനിയായിരുന്നു. നിരന്തരം വീട്ടിലേക്ക് വിളിക്കുകയും വോയിസ് മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് അവസാന മെസ്സേജ് വന്നത്. “തീരെ വയ്യ. ആശുപത്രിയിലേക്ക് പോവുകയാണ്. ഡ്രിപ്പ് ഇടണം” ഇതായിരുന്നു സന്ദേശം. പിന്നീട് ഫോണിലേക്ക് വിളിച്ചപ്പോള്‍ കൂട്ടുകാരാണ് എടുത്തത്. വെന്റിലേറ്ററിലാണ് എന്ന വിവരം പറഞ്ഞിരുന്നില്ല. ആശുപത്രി കിടക്കയില്‍ മകള്‍ കിടക്കുന്ന വീഡിയോ ദൃശ്യമാണ് കൂട്ടുകാര്‍ വീഡിയോ കോളില്‍ വീട്ടുകാരെ കാണിച്ചത്. വീട്ടില്‍ നിന്നും നാലുപേര്‍ ചൈനയിലേക്ക് പോകാന്‍ ഒരുങ്ങവേയാണ് മരിച്ചതായി ഇന്ന് വൈകീട്ട് വിവരം ലഭിക്കുന്നത്.

രോഹിണിയിലായിരുന്നു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും-കുന്നത്തുകാല്‍ നിലമാമൂട് വാര്‍ഡ്‌ കൗണ്‍സിലര്‍ എ.ആര്‍.വിജിമോള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “മകളുടെ പഠിത്തത്തിന്റെ പേരിലുള്ള വിദ്യാഭ്യാസ ലോണ്‍ എടുത്തതിനെ തുടര്‍ന്ന് കുടുംബം പ്രതിസന്ധിയിലായിരുന്നു. ഈയിടെ വീടിന് ജപ്തി ഭീഷണിയും വന്നിരുന്നു. കുറച്ച് പണം അടച്ചാണ് ജപ്തി ഒഴിവാക്കിയത്. മകളുടെ പഠിത്തത്തിലായിരുന്നു വീട്ടുകാരുടെ മുഴുവന്‍ ശ്രദ്ധയും. അതുകൊണ്ട് തന്നെ കുടുംബത്തിന് താങ്ങാന്‍ കഴിയാത്ത മരണമാണിത്. നാട്ടിലും വല്ലാത്ത നടുക്കമാണ്”-വിജിമോള്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top