‘ആൾദൈവം’ സന്തോഷ് മാധവൻ ഹൃദയാഘാതം കാരണം മരിച്ചു; അന്ത്യം കൊച്ചിയിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ തടവുശിക്ഷ അനുഭവിച്ച വിവാദസ്വാമി സന്തോഷ് മാധവൻ (50) ഹൃദയാഘാതം മൂലം മരിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2008ലുണ്ടായ തട്ടിപ്പ്, പീഡന പരാതികളുടെ പേരിൽ 16 വർഷം ജയിലിൽ കഴിഞ്ഞ സന്തോഷ് പുറത്തിറങ്ങിയ ശേഷം കേരളത്തിൽ നിന്ന് മാറിനിൽക്കുകയായിരുന്നു.

സ്വാമി അമൃതചൈതന്യ എന്ന പേരില്‍ ആത്മീയ ജീവിതം നയിച്ചിരുന്ന സന്തോഷിനെതിരെ 2008ല്‍ പ്രവാസിയായിരുന്ന ബിസിനസുകാരി നല്‍കിയ പരാതിയിലൂടെയാണ് തട്ടിപ്പുകള്‍ പുറംലോകം അറിഞ്ഞത്. 40 ലക്ഷം രൂപ തട്ടിയതിനായിരുന്നു കേസ്. 2009ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ സന്തോഷിനെ 16 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. സന്തോഷ്‌ മാധവിന്റെ വീട്ടില്‍ നിന്നും കടുവാ തോല്‍ പിടിച്ചെടുത്തതിന് വനസംരക്ഷണ നിയമപ്രകാരവും കേസെടുത്തിരുന്നു.

കട്ടപ്പനയിലെ ദരിദ്ര കുടുംബത്തിലായിരുന്നു ജനനം. കട്ടപ്പന ഇരുപതേക്കറില്‍ പാറായിച്ചിറയില്‍ മാധവന്റെയും തങ്കമ്മയുടെയും മകനായ സന്തോഷ് കട്ടപ്പന ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ നിന്നും പത്താം ക്ലാസ് പാസായി. പിന്നീട് നാടുവിടുകയായിരുന്നു. എറണാകുളത്തെ മരട് തുരുത്തി ക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top