കൈതോലപ്പായയിൽ കരിമണൽ കർത്തയും

കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ അസ്സോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനു മാസപ്പടി നൽകിയാതായി ആരോപണവിധേയനായ കരിമണൽ കർത്തിയുടെ പണവും, കടത്തിയ കൂട്ടത്തിൽ ഉണ്ടായിരുന്നെന്ന് ശക്തിധരൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

പണവുമായി ഒരു വമ്പൻ പാർട്ടി വരാനുണ്ടെന്ന് പി രാജീവ് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു, പക്ഷെ കർത്ത കൊണ്ട് വന്നത് അഞ്ചു ലക്ഷത്തിൽ താഴെ മാത്രമായിരുന്നു.

തിമിംഗലത്തെ കൊണ്ടുവരുമെന്ന് പറഞ്ഞ് പരൽ മീനിനെ തന്ന ആളാണ് പി രാജീവ് എന്നാണ് പോസ്റ്റിൽ പറയുന്നത്. പണം സമാഹരിക്കാനും വോട്ട് പിടിക്കാനും പി രാജീവിന് പ്രത്യേക കഴിവാണെന്ന് പരിഹാസവുമുണ്ട്.

പണം കൈപ്പറ്റിയത് ദേശാഭിമാനി ഡെപ്യൂട്ടി ജനറൽ മാനേജർ കെ വേണുഗോപാലാണ്. ലക്ഷങ്ങൾ കൂടി വന്നപ്പോൾ പിന്നീട് വരുന്നതൊക്കെ തിരുവനന്തപുരത്ത് നേരിട്ട് എത്തിച്ചാൽ മതിയെന്നാണ് പിണറായി സഖാവ് നിർദേശിച്ചെന്നും പരാമർശമുണ്ട്. .

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top