ഒബാമയുടെ കുളിമുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സുരക്ഷാ ഭടനെതിരെ നടപടി; ‘ചതിയിൽ വഞ്ചന’ കാണിച്ച കാമുകന് പണികൊടുത്ത് യുവതി!!

അമേരിക്കയിലെ വിവിഐപികളുടെ സുരക്ഷാ ചുമതലയുള്ള ഒരു സീക്രട്ട് ഏജൻ്റ് കാമുകിയുമൊത്ത് മുൻ പ്രസിഡൻ്റിൻ്റെ വീട്ടിൽ വെച്ച് നടത്തിയ ലൈംഗിക ബന്ധത്തിൻ്റെ കഥകളടങ്ങിയ ഓർമ്മക്കുറിപ്പ് ചൂടപ്പം പോലെ വിറ്റഴിയുന്നു.
മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ സുരക്ഷാ ചുമതലയുള്ള സുരക്ഷാ ഭടൻ മിഷേൽ ഒബാമയുടെ ടോയിലറ്റിൽ വെച്ച് കാമുകിയെ പ്രാപിച്ച സംഭവങ്ങളടങ്ങിയ ഓർമ പുസ്തകമാണിപ്പോൾ മാധ്യമങ്ങളുടെ പ്രധാന ചര്‍ച്ചാവിഷയം.
പ്രസിഡൻ്റ് പദവി ഒഴിഞ്ഞ ശേഷം ഒബാമയും ഭാര്യ മിഷേലും ഹവായി ബീച്ചിനടുത്ത് മൂന്ന് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ബംഗ്ലാവിലാണ് താമസിക്കുന്നത്. മുൻ പ്രസിഡൻ്റ് എന്ന നിലയിൽ അദ്ദേഹത്തിന് സുരക്ഷാ ഭടന്മാരുടെ കാവലുണ്ട്. അതിൽ അംഗമായ ഒരാളാണ് ഒബാമയും ഭാര്യയും സ്ഥലത്തില്ലാത്ത അവസരം നോക്കി കാമുകിയെ ബംഗ്ലാവിലെത്തിച്ച് സെക്സിൽ ഏർപ്പെട്ടത്. തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കാമുകൻ ചതിച്ചതും സുരക്ഷാ വീഴ്ചയുമൊക്കെ ഉൾപ്പെടുത്തി കാമുകിയായ കൊറേയ ഡ്വയിൻ ഒരു ഗംഭീര ഓർമക്കുറിപ്പ് എഴുതി പ്രസിദ്ധീകരിച്ചു –
‘അണ്ടർകവർ ഹാർട്ട് ബ്രേക്ക്: എ മെമ്മോയർ ഓഫ് ട്രസ്റ്റ് ആൻ്റ് ട്രോമ’ എന്നാണ് പുസ്തകത്തിൻ്റെ പേര്. കാമുകൻ്റ യഥാർത്ഥ പേര് മറച്ച് വെച്ച് ഡെയിൽ എന്ന പേരാണ് പുസ്തകത്തിൽ നൽകിയിരിക്കുന്നത്.
മിഷേൽ ഒബാമയുടെ ബാത്ത് റൂമിൽ വെച്ച് 2022 ൽ നടന്ന ലൈംഗിക കേളിയെക്കുറിച്ചുള്ള കൊറേയയുടെ വിവരണം പുറത്തു വന്നതോടെ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങി. ആരോപണ വിധേയനായ സുരക്ഷാ ഭടനെ സസ്പെൻ്റ് ചെയ്തിട്ടുണ്ടെന്ന് സുരക്ഷാ വക്താവ് പറഞ്ഞു. 2022 നവംബർ മാസമാണ് ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായത്. അതീവ സുരക്ഷാ മേഖലയിൽ പെട്ട ഈ കെട്ടിടത്തിൽ യാതൊരു കാരണവശാലും പ്രവേശിപ്പിക്കാൻ പാടില്ലാത്ത വ്യക്തിയെ കെട്ടിടത്തിലേക്ക് പ്രവേശിപ്പിച്ചതിനെതിരെയാണ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഭാര്യയും കുട്ടികളുമുള്ള ഡെയിൽ എന്ന കള്ളക്കാമുകൻ കൊറേയയെ പറഞ്ഞു പറ്റിക്കുകയായിരുന്നു. വിവാഹമോചിതനാണെന്ന് പറഞ്ഞാണ് ഇയാൾ കൊറേയയുമായി അടുപ്പം സ്ഥാപിച്ചത്. ഒരു അവധിക്കാലത്ത് മാർത്ത വൈൻയാർഡ് എന്ന സ്ഥലത്തു വെച്ചാണ് ഇവർ തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്. ഇയാളുടെ ചതി തിരിച്ചറിഞ്ഞ കൊറേയ സുരക്ഷാ മേധാവികൾക്ക് സംഭവിച്ച കാര്യങ്ങൾ എല്ലാം രേഖപ്പെടുത്തി വിശദമായി മെയിൽ അയച്ചു. അന്വേഷണം പൂർത്തിയായാലുടൻ ഇയാളെ സർവീസിൽ നിന്ന് പിരിച്ചു വിടും, ഒപ്പം നിയമ നടപടികളും നേരിടേണ്ടി വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here