ലൈംഗികാരോപണം നേരിടുന്ന പ്രജ്വൽ രേവണ്ണയെ സസ്പെന്‍ഡ് ചെയ്ത് ജെഡിഎസ്; എംപിയുടെ വീഡിയോ പുറത്തുവിട്ടത് മുന്‍ ഡ്രൈവര്‍

ബെംഗളൂരു: ലൈംഗിക ആരോപണം നേരിടുന്ന ഹാസനിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയെ സസ്പെന്‍ഡ് ചെയ്ത് ജെഡിഎസ്. പ്രജ്വല്‍ രേവണ്ണയുടെ മുന്‍ ഡ്രൈവര്‍ ആണ് വീഡിയോകള്‍ പുറത്തുവിട്ടത്. ഇതോടെയാണ് രേവണ്ണയെ സസ്പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി തീരുമാനിച്ചത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമോ എന്ന് പിന്നീട് തീരുമാനിക്കും.

കോണ്‍ഗ്രസ് ആണ് വീഡിയോ പുറത്തുവിട്ടതെന്ന് ആരോപിച്ച് അഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവര്‍ സ്വയം വെളിപ്പെടുത്തിയത്. രേവണ്ണ തന്നെ ചിത്രീകരിച്ച, നിരവധി സ്ത്രീകള്‍ ഉള്‍പ്പെടുന്ന നൂറുകണക്കിന് ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ എംപിയെ ഉറത്താക്കണമെന്ന് ആവശ്യം ഉന്നയിച്ച് പാര്‍ട്ടി എംഎല്‍എമാര്‍ രംഗത്തെത്തി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലൈംഗിക പീഡന വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ കുറിച്ച് പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കും ഒന്നും പറയാനില്ലേ എന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചോദിച്ചു.

രേവണ്ണയ്ക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീ നല്‍കിയ പരാതിയില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീട്ടുജോലിക്ക് വന്ന തന്നെ രേവണ്ണ പീഡിപ്പിച്ചതായും മകളുടെ അശ്ലീല വീഡിയോ ചിത്രീകരിച്ചതായും പരാതിയില്‍ പറയുന്നു. പ്രചരിക്കുന്ന വീഡിയോകളെല്ലാം അഞ്ച് വര്‍ഷം മുന്‍പുള്ളത് ആണെന്നായിരുന്നു രേവണ്ണയുടെ പിതാവും എംഎല്‍എയുമായ എച്ച്.ഡ.രേവണ്ണയുടെ വാദം.

ഏപ്രില്‍ 26ന് ഹാസന്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് കഴിഞ്ഞതോടെ പ്രജ്വല്‍ രേവണ്ണ ജര്‍മനിയിലേക്ക് കടന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top