നിവിൻ പോളിക്കെതിരെ ബലാത്സംഗക്കേസ്; നടന് മുന്നിലെത്തിച്ചത് വനിതാ സുഹൃത്തെന്ന് യുവതി

യുവനടൻ നിവിൻ പോളിക്കെതിരെ ലൈംഗിക പീഡനക്കേസ്. എറണാകുളം നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ ഊന്നുകൽ പോലീസ് കേസെടുത്തു. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ദുബായിയിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. നടൻ ഉൾപ്പെടെ ആറുപേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബലാത്സംഗം, കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, എന്നീ കുറ്റങ്ങള്‍ക്ക് ഐപിസി 376, 376 (ഡി), 354 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

2023ലാണ് പീഡനം നടന്നത്. മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി വിദേശത്ത് പോയത്. തൻ്റെ സുഹൃത്തായ വനിതയാണ് പ്രതികളുടെ അടുത്ത് എത്തിച്ചതെന്ന് പരാതിക്കാരി പറയുന്നു. ഈ സുഹൃത്ത് ശ്രേയയാണ് ഒന്നാം പ്രതി. നിർമാതാവ് എകെ സുനിൽ (രാഗം സുനിൽ) ആണ് രണ്ടാം പ്രതി. ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് യഥാക്രമം മറ്റു പ്രതികൾ. ആറാം പ്രതിയാണ് നിവിൻ പോളി. കഴിഞ്ഞ വര്‍ഷം നവംബര്‍ -ഡിസംബര്‍ മാസങ്ങളില്‍ പലതവണ കൂട്ട കൂട്ടബലാത്സംഗത്തിന് ഇരയായി എന്നാണ് പോലീസിന് യുവതി മൊഴി നല്‍കിയിരിക്കുന്നത്.

തെളിവുകൾ അടക്കം യുവതി സിനിമയിലെ ലൈംഗിക അതിക്രമങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് ആദ്യം പരാതി നല്‍കിയത്. പീഡനം നടന്നത് വിദേശത്ത് വച്ചായതിനാല്‍ കേസ് യുവതി താമസിക്കുന്ന പോലിസ് സ്റ്റേഷന് പരാതി കൈമാറി. എഫ്ഐആർ രജിസ്റ്റർ ചെയ്തതിനാൽ ഉടന്‍ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കും. വിദേശത്ത് വച്ച് പ്രതികൾ സംഘം ചേർന്ന് മർദ്ദിച്ചെന്ന് കഴിഞ്ഞ വർഷം ഊന്നുകൽ പോലീസ് സ്‌റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് അത് തള്ളുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top