‘ഗണേഷ് കുമാറിന്‍റെ ശ്രദ്ധ കിടപ്പുമുറിയില്‍ നിന്ന് പൂജാമുറിയിലേക്ക് മാറിയത് നല്ല കാര്യം; ഒരുപാട് കുടുംബങ്ങളില്‍ സമാധാനമുണ്ടാകും’: ഷിബു ബേബി ജോണ്‍

കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പൂജാമുറിയില്‍ നരേന്ദ്ര മോദിയുടെ ചിത്രമുണ്ടാകുമെന്ന കെബി ഗണേഷ് കുമാറിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. കിടപ്പുമുറിയില്‍ നിന്നും പൂജാമുറിയിലേക്ക് ഗണേഷ് കുമാറിന്‍റെ ശ്രദ്ധ മാറിയത് നല്ല കാര്യമെന്നും നിരവധി കുടുംബങ്ങളില്‍ സമാധാനം ഉണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ വിമര്‍ശിച്ചു. തന്നെ ഒരു വര്‍ഗീയവാദിയെന്ന് പരാമര്‍ശിച്ച ഗണേഷ് കുമാര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“പൂരപ്പാട്ടിന്‍റെ റോളില്‍ ഗണേഷ് കുമാര്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. അത് മുഖ്യമന്ത്രി ആസ്വദിക്കുകയും ചെയ്തു. ഗണേഷ് കുമാര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന കാലത്തെ കഥകള്‍ പറയുന്നില്ല. പറഞ്ഞുകഴിഞ്ഞാല്‍ അത് നനച്ചാലും കുളിച്ചാലും തീരില്ല. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മികച്ച വിജയം നേടും. കേരളത്തിലെ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. നിലവില്‍ യുഡിഎഫിന് അനുകൂല സാഹചര്യമാണ്” ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.

നരേന്ദ്ര മോദിയെ പൂജിക്കുന്ന ഒരാളുമായാണ് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുകേഷ് മത്സരിക്കുന്നത് എന്നായിരുന്നു ഗണേഷ് കുമാറിന്‍റെ പരാമര്‍ശം. മോദിയെ ദൈവത്തെപോലെ കാണുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പൂജാമുറിയില്‍ ചിലപ്പോള്‍ മോദിയുടെ ചിത്രം കണ്ടേക്കാം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആളുകളെ കബളിപ്പിക്കുകയാണ്. മുസ്ലീം പള്ളികളില്‍ ചെന്നാല്‍ ഖുറാനിലെ പദങ്ങള്‍ ഉദ്ദരിച്ചുകൊണ്ട് പ്രസംഗിക്കും. അവിടെയും വലിയ അഭിനയമാണ് നടത്തുന്നതെന്ന് ഗണേഷ് വിമര്‍ശിച്ചിരുന്നു. കൊല്ലത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത എല്‍ഡിഎഫ് പൊതുയോഗത്തിലായിരുന്നു ഗണേഷ് കുമാറിന്‍റെ പ്രസംഗം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top