സ്ത്രീകളെ ഉൾപ്പെടെ മർദ്ദിച്ചത് ആളുമാറി!! വിവാഹ സംഘത്തിന് നേരെ അക്രമം അഴിച്ചുവിട്ട എസ്ഐക്ക് സസ്പെൻഷൻ

പത്തനംതിട്ടയിൽ വിവാഹ അനുബന്ധ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിന് നേരെ അകാരണമായി പോലിസ് ലാത്തിവീശിയ സംഭവത്തിൽ നടപടി. വകുപ്പ്തല നടപടിയുടെ ഭാഗമായി മർദനത്തിന് നേതൃത്വം നൽകിയ എസ്ഐയെ സ്ഥലം മാറ്ററ്റി. എസ് ഐഎസ് ജിനുവിനാണ് സ്ഥലംമാറ്റം. പത്തനംതിട്ട എസ്പി ഓഫീസിലേക്കാണ് മാറ്റം.

കേസിൽ തുടർനടപടി ഡിഐജി തീരുമാനിക്കും. വിശദമായ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവി ഡിഎജിക്ക് നൽകി. പരാതിക്കാരുടെ മൊഴിയെടുത്ത് ഡിവൈഎസ്പി ഗോപകുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത് . എസ്ഐക്കും സംഘത്തിനും വീഴ്ച പറ്റിയതായിട്ടാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ആളുമാറിയാണ് ആക്രമണമെന്നും റിപ്പോർട്ടിൽ പറയുന്നു.

എസ്ഐ ജിനുവിൻ്റെ നേതൃത്വത്തിൽ നടന്ന പൊലീസ് അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുങ്. മർദനമേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസും റജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാഹത്തിന് ശേഷമുള്ള സത്ക്കാര കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികളെയാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ പോലീസ് മർദിച്ചത്.

Also Read: സ്ത്രീകൾ ഉൾപ്പെടുന്ന യാത്രാ സംഘത്തിന് നേരെ പോലീസ് ആക്രമണം; ലാത്തിവീശലിൽ പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം വിശ്രമത്തിനായി വാഹനം നിർത്തിയപ്പോൾ അവിടേക്ക് എത്തിയ പോലീസ് സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. വിവാഹസംഘത്തിൽ ഉണ്ടായിരുന്നവർക്ക് തലയ്ക്കും കൈയ്ക്കും തോളിനും പരുക്കേറ്റിട്ടുണ്ട്. ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി ഇരുപത് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top