ഇന്ന് ആറാംഘട്ട വോട്ടെടുപ്പ്; എട്ട് സംസ്ഥാനങ്ങളിലെ 58 ലോക്സഭാ മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; മാറ്റുരച്ച് 889 സ്ഥാനാർത്ഥികള്‍; ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പും ഇന്ന്

ഡൽഹി: ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സംസ്ഥാനങ്ങളിലെ 58 ലോക്സഭാ സീറ്റുകളിലേക്കാണ് പോളിങ്. ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കും. ഡൽഹി(7), ബീഹാർ(8), ഹരിയാന(10), ജാർഖണ്ഡ്(4)​, ഒഡീഷ(6)​, ഉത്തർപ്രദേശ്(14)​, പശ്ചിമബംഗാൾ(8)​ സംസ്ഥാനങ്ങളും, ജമ്മുകാശ്‌മീരിലെ അനന്ത്നാഗ് രജൗരി മണ്ഡലവുമാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 889 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.

ന്യൂഡല്‍ഹിയില്‍ ബന്‍സുരി സ്വരാജ് , ഒഡിഷയിലെ സംബാല്‍പൂരില്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ഹരിയാനയിലെ കര്‍ണാലില്‍ മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ മനോജ് തിവാരി, എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന ബിജെപിയുടെ പ്രധാന സ്ഥാനാര്‍ഥികള്‍. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യകുമാര്‍, ഹരിയാനയിലെ സിര്‍സ മണ്ഡലത്തില്‍ കുമാരി സെല്‍ജ, റോത്തകില്‍ ദീപേന്ദര്‍ സിംഗ് ഹൂഡ, ഡല്‍ഹിയിലെ ചൗന്ദ്നി ചൗക്കില്‍ ജെ.പി.അഗര്‍വാള്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ പ്രമുഖ സ്ഥാനാര്‍ഥികള്‍. ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മുതിര്‍ന്ന എഎപി നേതാവ് സോമനാഥ് ഭാരതിയും ജനവിധി തേടുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ 428 മണ്ഡലങ്ങളിലായി 66.39% പേർ വോട്ടു രേഖപ്പെടുത്തി. ജൂൺ ഒന്നിനാണ് ഏഴാം ഘട്ട വോട്ടെടുപ്പ്. ജൂൺ നാലിന് ഫലപ്രഖ്യാപനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top