കന്നി ജയവുമായി ലങ്ക; ഡച്ച് പടയെ തകർത്തത് 5 വിക്കറ്റിന്

ലഖ്‌നൗ: ഈ വർഷത്തെ ഏക ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി ശ്രീലങ്ക. നെതര്‍ലന്‍ഡ്‌സിനെ അഞ്ച് വിക്കറ്റിന് ശ്രീലങ്ക പരാജയപ്പെടുത്തിയത്. ഡച്ച് പട ഉയര്‍ത്തിയ 263 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 91 റണ്‍സെടുത്ത സദീര വിക്രമയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ പത്തും നിസ്സങ്കയുടെ പ്രകടനവും ലങ്കയുടെ വിജയത്തിൽ നിർണായകമായി. 52 പന്തില്‍ 54 റണ്‍സാണ് നിസങ്ക അടിച്ചുകൂട്ടിയത്. നിസ്സങ്കയും സദീരയും ചേർന്നെടുത്ത ഇരുവരും 77 റണ്‍സ് കൂട്ടുകെട്ടാണ് ലങ്കയുടെ വിജയത്തിൻ്റെ അടിത്തറ. ചരിത് അസലങ്ക നേടിയ 44 റൺസും ലങ്കയെ ഈ ലോകകപ്പിലെ ആദ്യ ജയത്തിലേക്ക് നയിച്ചു.

ടോസ് ജയിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത നെതർലൻഡ്സ് 49.4 ഓവറില്‍ 262 റണ്‍സിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തില്‍ 21.2 ഓവറില്‍ 91 റണ്‍സിന് ആറ് വിക്കറ്റെന്ന നിലയില്‍ തകര്‍ന്ന നേരിട്ട ഡച്ച് ടീമിന് സൈബ്രാന്‍ഡ് ഏംഗല്‍ ബ്രെക്റ്റ് – ലോഗൻ വാന്‍ ബീക് സഖ്യമാണ് മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. 130 റണ്‍സാണ് ഏഴാം വിക്കറ്റിൽ ഈ സഖ്യം കൂട്ടിച്ചേര്‍ത്തത്. ഏംഗല്‍ ബ്രെക്റ്റ് 80 ഉം വാന്‍ ബീക് 59 റൺസും നേടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top