കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; ബാങ്കിന് മുന്നിൽ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

കോട്ടയം: ബാങ്ക് ഭീഷണിയെത്തുടർന്ന് ആത്മത്യ ചെയ്ത വ്യാപാരി കുടമാളൂർ സ്വദേശി ബിനുവിന്റെ മൃതദേഹമായി നാട്ടുകാരുടെ പ്രതിഷേധം. വായ്‌പ്പാ കുടിശിക വന്നതോടെ ബാങ്ക് ജീവനക്കാർ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. കർണാടക ബാങ്കിന്റെ നാഗമ്പടത്തെ ശാഖയിൽ മൃതദേഹമെത്തിച്ചതാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

കുടയംപടിയിൽ ചെരുപ്പ് കട നടത്തിയിരുന്ന ബിനുവിനെ കഴിഞ്ഞ രണ്ടു മാസത്തെ അടവ് മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ജീവനക്കാർ നിരന്തരമായി ഭീഷണിപ്പെടുത്തുകയും കടയിൽ നേരിട്ടെത്തി മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് സമ്മർദ്ദത്തിലായിരുന്നു ബിനു. മുൻപും ഇതേ ബാങ്കിൽ നിന്ന് വായ്പ്പ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്നലെ ഉച്ചക്കാണ് ബിനു വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top