‘നേരത്തെ ലേഡി സിഹം, ഇപ്പോള്‍ ബിജെപി ഏജന്റ്’; ബന്ധുക്കളെ പൊലും അപായപ്പെടുത്താന്‍ ശ്രമം; സ്വകാര്യ വീഡിയോ തപ്പി നേതാക്കള്‍ നടക്കുന്നു; ആരോപണങ്ങളുമായി സ്വാതി മലിവാള്‍

ഡല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാറിനെതിരെ പരാതി നല്‍കിയതിനു പിന്നാലെ നടക്കുന്നത് ക്രൂരമായ ആക്രമണങ്ങളെന്ന് എഎപി രാജ്യസഭാംഗം സ്വാതി മലിവാള്‍. ബന്ധുക്കളുടെ വിവരങ്ങളടക്കം പുറത്തുവിട്ട് ജീവന്‍ അപകടത്തിലാക്കാനാണ് മന്ത്രിമാരടക്കമുളള നേതാക്കള്‍ ശ്രമിക്കുന്നതെന്ന് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ സ്വാതി ആരോപിച്ചു.

ക്രൂരമായ ആക്രമണം തുറന്നു പറഞ്ഞതിനാണ് ഈ വേട്ടയാടല്‍. സോഷ്യമീഡിയയില്‍ വലിയ ആക്രണമാണ് നേരിടേണ്ടി വരുന്നത്. അഴിമതി കേസുണ്ടെന്നും അതില്‍ നിന്നും രക്ഷപ്പെടാന്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നുവെന്നുമാണ് ഇപ്പോഴത്തെ പ്രചരണം. പണമിടപാട് നടക്കാത്ത ഈ കേസില്‍ ഹൈക്കോടതി സ്‌റ്റേ നിലനില്‍ക്കുന്നുണ്ടെന്നും സ്വാതി വ്യക്തമാക്കി.

കേജ്‌രിവാളിന്റെ സഹായിക്കെതിരെ പരാതി ഉന്നയിക്കുന്നതുവരെ ലേഡി സിഹമായിരുന്ന തന്നെ ഇപ്പോള്‍ ബിജെപി ഏജന്റായാണ് ചിത്രീകരിക്കുന്നതെന്നും സ്വാതി പറയുന്നു. താനുമായി ബന്ധപ്പെട്ടവരോടെല്ലാം തന്റെ സ്വകാര്യ വീഡിയോ ഉണ്ടോയെന്ന് ചോദിച്ച് എഎപി നേതാക്കള്‍ വിളിക്കുകയാണെന്ന ഗുരുതര ആരോപണവും സ്വാതി ഉന്നയിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top