മണിപ്പൂര്‍ വീഡിയോ പ്രചരിച്ചതിന്റെ പേരില്‍ കേസ് വന്നു; സീറോ മലബാര്‍ സഭാ വൈദികന്‍ അനില്‍ ഫ്രാന്‍സിസ് ആത്മഹത്യ ചെയ്ത നിലയില്‍

സാഗര്‍ (മധ്യപ്രദേശ്) :സീറോ മലബാര്‍ സഭയിലെ വൈദികനും സാഗര്‍ അതിരൂപതാംഗവുമായ ഫാദര്‍ അനില്‍ ഫ്രാന്‍സിസ് (40) ആത്മഹത്യ ചെയ്ത നിലയില്‍. മണിപ്പൂര്‍ കലാപത്തെക്കുറിച്ചുള്ള വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ ഇദ്ദേഹത്തിന്റെ പേരില്‍ ക്രിമിനല്‍ കേസ് ചുമത്തിയിരുന്നു. ഇതിന്റെ സമ്മര്‍ദ്ദത്തിലാണോ ആത്മഹത്യ എന്നും സംശയിക്കുന്നുണ്ട്. സെപ്തംബര്‍ 14നാണ് മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശിയാണ് അനില്‍ ഫ്രാന്‍സിസ്.

ഈ മാസം 13 നു അനില്‍ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ചിരുന്നു. അതിനു ശേഷം കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരത്തില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടെത്തിയതെന്നു രൂപതാ പിആര്‍ഒ സാബു പുത്തന്‍പുരക്കല്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു അയച്ചിട്ടുണ്ട്.

മരണകാരണം എന്താണെന്ന് അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം ലഭിക്കണം. റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന് പിആര്‍ഒ അറിയിച്ചു. തന്റെ ശരീരം ദഹിപ്പിക്കണമെന്ന് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ അക്കാര്യം നിര്‍വഹിക്കുമെന്ന് ബിഷപ്പ് ജയിംസ് അത്തിക്കളം അറിയിച്ചു.

2013 ലാണ് വൈദികനായി തിരഞ്ഞെടുക്കപ്പെട്ടത്. മധ്യപ്രദേശ് പോലീസ് ക്രിമിനല്‍ കേസ് എടുത്തത് അറിഞ്ഞ ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അനില്‍ ഫ്രാന്‍സിസ് എന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top