വാളയാർ കേസ് അട്ടിമറിക്കാൻ ശ്രമം, പരാതിയുമായി പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാറിൽ രണ്ടു സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിലെ അന്വേഷണം മൂന്നാമതും അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി പെൺകുട്ടികളുടെ അമ്മ. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ സർക്കാരും സിബിഐയും ഒത്തുകളിക്കുകയാണെന്നും വിഷയത്തിൽ സർക്കാർ ഹൈക്കോടതിയിൽ മലക്കം മറിഞ്ഞെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.

കേസിൽ സർക്കാർ, സിബിഐ നിലപാടുകൾ നിരാശാജനകമാണെന്നും, രാജേഷ് എം മേനോനെ അഭിഭാഷകനായി നൽകാമെന്ന് സർക്കാർ പറഞ്ഞിട്ടും അദ്ദേഹത്തെ സിബിഐക്ക് വേണ്ടെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കേസിലെ സത്യാവസ്ഥ പുറത്ത് വരാതിരിക്കാനാണ് രാജേഷ് മേനോനെ വക്കീലായി നൽകാത്തതെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കേസ് അന്വേഷിക്കുന്ന സിബിഐ ടീമിൽ അടുത്തിടെ അഴിച്ചു പണി നടന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top