നഗ്നതാപ്രദർശനത്തിന് വൈദികൻ അറസ്റ്റില്‍; ട്രെയിനിലെ അതിക്രമത്തിൽ കേസെടുത്ത് കാസര്‍കോട് റെയില്‍വേ പോലീസ്

കാസർകോട്: ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ വൈദികനെ കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തു. കോയമ്പത്തൂരിൽ പള്ളി വികാരിയായ ജേജിസ് ആണ് (48) പിടിയിലായത്. നിലവിൽ മംഗളൂരുവിൽ താമസം ആയിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. ജനറൽ കമ്പാർട്ട്മെൻ്റിൽ ഭർത്താവിനൊപ്പം യാത്ര ചെയ്ത യുവതി റെയില്‍വേ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കാസര്‍കോട് റെയില്‍വേ പോലീസ് ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഭർത്താവ് മറ്റൊരു കമ്പാർട്ട്മെന്റിൽ ആയിരുന്നപ്പോൾ ആണ് സംഭവം ഉണ്ടായത്. വിവരം അറിഞ്ഞ് ഭർത്താവ് എത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച വൈദികനെ തടഞ്ഞുവച്ച് കണ്ണൂർ റെയിൽവേ പൊലീസിൽ എൽപ്പിച്ചു. അതിക്രമം ഉണ്ടായത് കാസര്‍കോട് വെച്ചായതിനാൽ പിന്നീട് കാസര്‍കോട് റെയില്‍വേ പോലീസിനു കൈമാറി.

ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമായിട്ടും പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതിനെക്കുറിച്ച് അറിയില്ലെന്നാണ് ആര്‍പിഎഫ് വൃത്തങ്ങള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞത്. റെയില്‍വേ പോലീസാണ് കേസെടുത്തതെന്നും അവരോട് അന്വേഷിക്കണമെന്നുമാണ് ആര്‍പിഎഫ് പറഞ്ഞത്. കാസര്‍കോട് റെയില്‍വേ പോലീസില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top