അധിക പലിശ നൽകിയില്ല; സ്ത്രീയെ നഗ്നയാക്കി മർദിച്ചു, വായിൽ മൂത്രം ഒഴിച്ചു

പട്‌ന: ബിഹാറില്‍ ദളിത് സ്ത്രീക്കുനേരെ ക്രൂരമായ ആക്രമണം. ഭർത്താവ് കടം വാങ്ങിയ തുകയിൽ അധിക പലിശ കൊടുക്കാൻ വിസമ്മതിച്ചതിന് സ്ത്രീയെ നഗ്നയാക്കി മർദിച്ചു. ഗ്രാമമുഖ്യന്‍റെ മകന്‍ സ്ത്രീയുടെ വായില്‍ മൂത്രമൊഴിച്ചതായും പോലീസ് പറഞ്ഞു.

മൊസിംപുര്‍ ഗ്രാമത്തിലെ ഗ്രാമമുഖ്യൻ പ്രമോദ് സിംഗിൽ നിന്ന് സ്ത്രീയുടെ ഭര്‍ത്താവ് 1,500 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചടക്കുകയും ചെയ്തതാണ്. എന്നാല്‍ ഇയാൾ അധിക പലിശ നല്‍കാന്‍ ആവശ്യപ്പെട്ടത് വിസമ്മതിച്ചതോടെ കൂട്ടം ചേർന്ന് യുവതിയെ മര്‍ദിക്കുകയും വസ്ത്രമുരിഞ്ഞ് നഗ്നയാക്കുകയുമായിരുന്നു. ഗ്രാമമുഖ്യന്റെ മകൻ അന്‍ഷുവി സ്ത്രീയുടെ വായില്‍ മൂത്രമൊഴിച്ചു.
സംഭവസ്ഥലത്തുനിന്ന് കഷ്ടിച്ചാണ് സ്ത്രീ രക്ഷപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top