പീഡനക്കേസില്‍ പ്രതിയായ സിപിഎം നേതാവിനെ തിരിച്ചെടുത്തു; തിരുവല്ല സിപിഎമ്മില്‍ ഉരുള്‍പൊട്ടല്‍

പീഡനക്കേസില്‍ പ്രതിയായ നേതാവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിന്‍റെ പേരില്‍ തിരുവല്ല സിപിഎമ്മില്‍ ഉരുള്‍പൊട്ടല്‍. ഇന്നലെ ചേര്‍ന്ന തിരുവല്ല ടൗൺ ലോക്കല്‍ കമ്മിറ്റി യോഗം കയ്യാങ്കളിവരെ എത്തി. വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സി.സി.സജിമോനെ തിരിച്ചെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.

പാർട്ടി കൺട്രോൾ കമ്മിഷൻ നിർദേശപ്രകാരമാണ് നേതാവിനെ തിരിച്ചെടുത്തത്. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ കൂടിയ യോഗമാണ് ബഹളത്തില്‍ കലാശിച്ചത്. ഏരിയ കമ്മിറ്റി ഓഫീസിലാണ് ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. റിപ്പോര്‍ട്ട് അംഗീകരിക്കില്ല എന്ന് പറഞ്ഞാണ് ഒരു വിഭാഗം ബഹളം വെച്ചത്. തുടര്‍ന്ന് സജിമോനെ ഇറക്കിവിട്ടു. സജിമോന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വസ്തനാണ്. അതുകൊണ്ടാണ് നേതാവിനെ പാര്‍ട്ടി സംരക്ഷിക്കുന്നത്.

സജിമോനെ എതിര്‍ക്കുന്നവര്‍ ഒരു ജനകീയ കമ്മിറ്റികൂടി രൂപീകരിച്ചിട്ടുണ്ട്. ഇത് പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നതിന്റെ സൂചന കൂടിയാണ്. വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായതോടെ കഴിഞ്ഞ ഡിസംബറിലാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താകുന്നത്. കഴിഞ്ഞ ദിവസമാണ് തിരിച്ചെടുത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here