യുവാവ് രണ്ട് വീടുകള്‍ക്ക് തീയിട്ടു; കത്തിയത് ഭാര്യാമാതാവിന്റെയും സഹോദരന്റെയും വീടുകള്‍; പ്രതി പോലീസ് പിടിയില്‍

ഇടുക്കി പൈനാവിൽ യുവാവ് ഭാര്യാ മാതാവിന്റെയും സഹോദരന്റെയും വീടുകള്‍ക്ക് തീയിട്ടു. അന്നക്കുട്ടി, മകൻ ലിൻസ് എന്നിവർ താമസിക്കുന്ന വീടുകൾക്കാണ് തീയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ രണ്ടാം ഭർത്താവ് സന്തോഷ് പൊലീസ് പിടിയിലായി. അന്നക്കുട്ടിയുടെ വീട് പൂർണമായും ലിൻസിന്റെ വീട് ഭാഗികമായും കത്തിനശിച്ചു. തീപിടിത്ത സമയത്ത് രണ്ട് വീടുകളിലും ആളുണ്ടായിരുന്നില്ല. ഭാര്യയെ വിദേശത്തേക്ക് അയക്കുന്നതിലുള്ള എതിർപ്പാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

അന്നക്കുട്ടിയുടെയും ലിൻസിന്റെ രണ്ടര വയസ്സുള്ള മകളുടെയും ദേഹത്ത് കഴിഞ്ഞ ദിവസം സന്തോഷ്‌ പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. അന്നക്കുട്ടിക്കു 30 ശതമാനവും കുഞ്ഞിനു 15 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. ഇതിനു തുടർച്ചയാണ് ഇന്ന് അരങ്ങേറിയ സംഭവങ്ങളെന്നാണ് വിവരം. പ്രിൻസി ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുകയാണ്. ഭാര്യയെ വിദേശത്തേക്ക് അയക്കുന്നതില്‍ സന്തോഷിന് എതിര്‍പ്പുണ്ട്.

ജൂൺ അഞ്ചിന് ഭാര്യവീട്ടിലെത്തിയ സന്തോഷ് പ്രിൻസിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടു ബഹളം വച്ചു. തർക്കത്തിനൊടുവിലാണ് ഭാര്യാ മാതാവിനെയും സഹോദരന്റെ മകളെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തിയത്. പോലീസ് അറസ്റ്റ് ചെയ്യാന്‍ വൈകിയതോടെയാണ് വീണ്ടുമെത്തി വീടുകള്‍ക്ക് തീയിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top