കമ്പത്ത് കാറിനുള്ളില്‍ മരിച്ച നിലയില്‍ മലയാളി കുടുംബം; സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് സൂചന; വാഹനം കിടന്നത് കൃഷിയിടത്തില്‍

കുമളി : തമിഴ്‌നാട് കമ്പത്ത് മൂന്നംഗ മലയാളി കുടുംബത്തെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി – കമ്പം റോഡില്‍ നിന്നും മാറി കൃഷിയിടത്തിലാണ് കാര്‍ കണ്ടെത്തിയത്. കേരള രജിസ്‌ട്രേഷനിലുള്ള കാര്‍ പാര്‍ക്ക് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കോട്ടയം പുതുപ്പള്ളി സ്വദേശികളായ ജോര്‍ജ് പി. സ്‌കറിയ, ഭാര്യ മേഴ്‌സി, മകന്‍ അഖില്‍ എസ്. ജോര്‍ജ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുളള ആത്മഹത്യയെന്നാണ് വിവരം. തുണിക്കച്ചവടം ചെയ്തിരുന്ന ഇവര്‍ ബിസിനസ് തകര്‍ന്നതിനെ തുടര്‍ന്ന് വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നു. ഇവര്‍ തമാസിക്കുന്ന വാടക വീട് കഴിഞ്ഞ മൂന്ന് ദിവസമായി അടഞ്ഞ നിലയിലാണ്.

കാറിന്റെ ഡ്രൈവിങ് സീറ്റില്‍ അഖിലിന്റേയും മുന്‍സീറ്റില്‍ ജോര്‍ജിന്റേയും മൃതദേഹം സീറ്റ് ബെല്‍റ്റ് ഇട്ട നിലയിലായിരുന്നു. പിന്‍സീറ്റിലായിരുന്നു മേഴ്‌സിയുടെ മൃതദേഹം കണ്ടെത്തിയത്. കാറിനുളളില്‍ രക്തം ഛര്‍ദ്ദിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. കാറിന് സമീപത്ത് ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട് പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top