തൃശൂരില്‍ പ്രതാപനായി ചുവരെഴുത്ത്; ‘പ്രതാപന്‍ തുടരും പ്രതാപത്തോടെ’; വിവാദമായപ്പോള്‍ മായ്ക്കലും

തൃശൂർ: തൃശൂർ ലോകസഭാ മണ്ഡലത്തിൽ ടി.എന്‍.പ്രതാപന്‍ എംപിയുടെ പേരിൽ ചുവരെഴുത്ത്. വാര്‍ത്ത പുറത്ത് വന്നതോടെ അദ്ദേഹം തന്നെ ഇടപെട്ട് ചുവരെഴുത്ത് മായ്ക്കാൻ ഏർപ്പാടുണ്ടാക്കി. ‘പ്രതാപൻ തുടരും പ്രതാപത്തോടെ’, പ്രതാപനെ വിജയിപ്പിക്കുക എന്ന ചുവരെഴുത്താണ് വെങ്കിടങ്ങ് മേഖലയില്‍ പ്രത്യക്ഷപ്പെട്ടത്.

പ്രതാപന്‍ തന്നെ തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചനകളുണ്ട്. പക്ഷെ ഔദ്യോഗിക പ്രഖ്യാപനം വരുംമുന്‍പ് ചുവരെഴുത്ത് നടത്തിയതാണ് വിവാദമായത്. തൃശൂരില്‍ കടുത്ത മത്സരത്തിനാണ് ഇക്കുറിയും അരങ്ങൊരുങ്ങുന്നത്.

പ്രധാനമന്ത്രി മോദി കഴിഞ്ഞയാഴ്ച തൃശൂരിലെത്തിയപ്പോള്‍ സുരേഷ് ഗോപിയെ ഒപ്പം കൂട്ടി റോഡ്‌ ഷോ നടത്തിയിരുന്നു. സുരേഷ് ഗോപി തന്നെയാണ് തൃശൂരിലെ സ്ഥാനാര്‍ഥി എന്ന പരോക്ഷ പ്രഖ്യാപനമാണ് മോദി നടത്തിയതെന്ന് വിശ്വസിക്കുന്നവർ ഏറെയുണ്ട്. 17ന് പ്രധാനമന്ത്രി വീണ്ടും തൃശൂരിലെത്തുന്നു.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് വരവ്. ഇതെല്ലാം ബിജെപിയുടെ തൃശൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ചേര്‍ത്ത് വായിക്കുകയാണ്. ഇതിനിടയില്‍ തന്നെയാണ് പ്രതാപന്റെ ചുവരെഴുത്തും പ്രത്യക്ഷപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top