തൃത്താല യുവാക്കളുടെ കൊലപാതകം; ഉറ്റസുഹൃത്ത് അറസ്റ്റിൽ

പാലക്കാട്: തൃത്താല കണ്ണനൂരിൽ രണ്ടുയുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇരുവരുടെയും ഉറ്റ സുഹൃത്തായ മുസ്‌തഫയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിൽ മുഹമ്മദ് അൻസാർ(27 ), അഹമ്മദ് കബീർ (26) എന്നിവരാണ് കൊല്ലപ്പെട്ടത്. അൻസാർ വ്യാഴാഴ്ച രാത്രി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കബീറിന്റെ മൃതദേഹം ഇന്നലെ ഉച്ചക്ക് ഭാരതപ്പുഴയിൽ നിന്ന് കണ്ടെത്തി.

സംഭവം നടന്ന ദിവസം രാത്രി കഴുത്തിന് വെട്ടേറ്റ നിലയിൽ അൻസാർ വാഹങ്ങൾക്ക് കൈകാണിച്ചിരുന്നു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തായ മുസ്തഫയാണ് കൊല്ലാൻ ശ്രമിച്ചതെന്ന് അൻസാർ ആശുപത്രിയിൽ വച്ച് നൽകിയ മരണ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

കബീറിനായി തിരച്ചിൽ തുടരുകയായിരുന്നു. പുഴയോരത്തെ പാറക്കെട്ടിന് സമീപം കബീറിന്റെ മൊബൈൽ ഫോണും കണ്ണടയും ലഭിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ വെട്ടേറ്റ നിലയിലാണ് കബീറിന്റെ മൃതദേഹം പുഴയിൽ നിന്ന് കിട്ടിയത്. മൂന്നുപേരും ഒന്നിച്ച് പുഴയിൽ മീൻ പിടിക്കാൻ വന്നതെന്നാണ് വിവരം. ഇവർ സഞ്ചരിച്ച കാർ പുഴയിലേക്ക് പോകുന്ന വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇരുവർക്കും ആഴമേറിയ വെട്ടാണ് ഏറ്റതെന്നാണ് സൂചന. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് തൃത്താല പോലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top