ബാങ്കുകളില്‍ നാഥനില്ലാപ്പണം 1.43 ലക്ഷം കോടി; എസ്ബിഐയില്‍ മാത്രം 8086 കോടി രൂപ

ഡല്‍ഹി: രാജ്യത്തെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1,43,619 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 42,272 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതു-സ്വകാര്യ ബാങ്കുകളിലായി കുമിഞ്ഞ് കൂടിയത്. അവകാശികളില്ലാത്ത പണം ഏറ്റവുമധികം കിടക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്. 8086 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ കണക്കനുസരിച്ച് ബാങ്കിലുള്ളത്.

ഏകദേശം 2.18 കോടി അക്കൗണ്ടുകളിലായിട്ടാണ് ഈ പണമുള്ളത്. ഇതില്‍ ചെറിയ തുകകള്‍ മാത്രം നിക്ഷേപമുള്ള സാധാരണക്കാരായ ആളുകളുടെ അക്കൗണ്ടുകളുമുണ്ട്.
പിഎന്‍ബിയും കാനറാ ബാങ്കും ഉള്‍പ്പടെയുള്ളവയിലും കോടിക്കണക്കിന് രൂപ അവകാശികളില്ലാതെ കിടക്കുന്നുണ്ട്.

സ്വകാര്യ ബാങ്കുകളില്‍ 6087 കോടി രൂപയും പൊതുമേഖലാ ബാങ്കുകളില്‍ 36,185 കോടി രൂപയുമാണ് കെട്ടിക്കിടക്കുന്നത്. ഈ തുക ഡിപ്പോസിറ്റര്‍ എജുക്കേഷന്‍ ആന്‍ഡ് അവയര്‍നസ് ഫണ്ടിലാണ് ഇപ്പോള്‍ നിക്ഷേപിച്ചിട്ടുള്ളത്. നിക്ഷേപകനെയോ അവകാശികളേയോ കണ്ടെത്താനുള്ള നടപടികളുടെ ഫലമായി 5729 കോടി രൂപ മാത്രമാണ് മടക്കി നല്‍കാന്‍ സാധിച്ചതെന്ന് ആര്‍ബിഐയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top