കാർഷിക മേഖലയ്ക്ക് പിഎം ധൻധാന്യ പദ്ധതി; ബീഹാറിന് കൈ നിറയെ നേട്ടം; ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

ലോകത്ത് അതിവേഗം ഉയരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്സഭയില്‍ ബജറ്റ് അവതരണത്തിന് ഇടയിലാണ് ധനമന്ത്രി ഈ കാര്യം എടുത്ത് പറഞ്ഞത്. കാര്‍ഷികം, വ്യാവസായികം, തൊഴില്‍, ആരോഗ്യം, നികുതി, കായികം തുടങ്ങി ആറ് മേഖലകളിലാണ് ഈ ബജറ്റ് ഊന്നല്‍ നല്‍കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മൂന്നില്‍ നിന്ന് അഞ്ച് ലക്ഷമാക്കി. ദാരിദ്ര നിര്‍മാര്‍ജനം ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുമായി ചേർന്ന് പച്ചക്കറി–പഴ ഉൽപാദനത്തിനും സംഭരണത്തിനും വിതരണത്തിനും പ്രത്യേകം പദ്ധതി ഒരുക്കും. കാർഷിക മേഖലയ്ക്ക് പിഎം ധൻധാന്യ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 7 കോടി കർഷകർക്ക് സഹായകരമാകും. വികസിത് ഭാരത് വിഷൻ വഴികാട്ടുമെന്ന് ധനമന്ത്രി പറഞ്ഞു.
ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, സുസ്ഥിര വികസിത മേഖലകളെ ഉൾപ്പെടെ ലക്ഷ്യമിട്ട് സെന്റർ ഓഫ് എക്സലൻസ് ഇൻ ആർടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപിക്കും. രാജ്യത്തെ സ്കൂളുകളിൽ അടൽ ഇന്നവേഷൻ മിഷന്റെ കീഴിൽ അടൽ ടിങ്കറിങ് ലാബറട്ടറീസ് (എടിഎൽ) സ്ഥാപിക്കും.
മറ്റ് പ്രഖ്യാപനങ്ങള്‍: കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുക പ്രധാന ലക്ഷ്യം. ധാന്യ വിളവിൽ സ്വയം പര്യാപ്ത ഉറപ്പാക്കും. പരുത്തി കര്‍ഷകര്‍ക്ക് ദേശീയ പദ്ധതി ഒരുക്കും. വിളവൈവിധ്യം കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കും. ജലസേചനം മികച്ചതാക്കും ഒപ്പം ധനലഭ്യത ഉറപ്പിക്കും.
ബീഹാറിന് മുന്‍ഗണന നല്‍കുന്ന ബജറ്റ് ആണിതെന്ന സൂചനയാണ് വരുന്നത്. ബിഹാറിനു വേണ്ടി മഖാന ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിലെ താമരവിത്ത് ഇതിന്റെ ഉൽപാദനത്തിനു വേണ്ടി പ്രത്യേക ഗവേഷണ കേന്ദ്രം വേണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയും ബീഹാറിനായി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here