സര്‍വകലാശാല അധ്യാപകനെ ബന്ധു കഴുത്തറത്ത് കൊലപ്പെടുത്തി; ദൃക്സാക്ഷിയായ ഭാര്യ ഹൃദയാഘാതം മൂലം മരിച്ചു

തിരുപ്പതി: സര്‍വകലാശാല അധ്യാപകനെ സഹോദരീ പുത്രന്‍ കഴുത്തറത്ത് കൊലപ്പെടുത്തി. ഭര്‍ത്താവിന്‍റെ കൊലപാതകം നേരില്‍ കണ്ട ഭാര്യ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആന്ധ്രാപ്രദേശിലെ അനന്ദപുര സ്വദേശികളായ മൂര്‍ത്തി റാവു ഗോഖലെ (59), ശോഭ ഗോഖലെ (56) എന്നിവരാണ്‌ മരിച്ചത്. സഹോദരീ പുത്രനായ ആദിത്യയെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രിയാണ് അതിദാരുണമായ സംഭവം നടന്നത്. അനന്തലക്ഷ്മി എന്‍ജിനീയറിങ് കോളജിലെ മുന്‍ പ്രിന്‍സിപ്പലും എസ്.കെ. സര്‍വകലാശാലയിലെ ഗസ്റ്റ് ഫാക്കല്‍റ്റിയുമാണ് കൊല്ലപ്പെട്ട മൂര്‍ത്തി. എന്‍ജിനീയറങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ ആദിത്യ ഒരു പ്രമുഖ കമ്പനിയില്‍ ജോലി ശരിയാക്കിത്തരാന്‍ മൂര്‍ത്തിയോട് ആവശ്യപ്പെട്ടു. ജോലി ലഭിക്കാന്‍ പണം വാങ്ങിയെങ്കിലും യുവാവിനെ ജോലിയില്‍ കയറ്റാന്‍ മൂര്‍ത്തിക്കായില്ല. നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മൂര്‍ത്തി പ്രതികരിക്കാതിരുന്നതോടെ വൈരാഗ്യമായി.

മൂര്‍ത്തിയുടെ വീട്ടിലെത്തി ഇക്കാര്യം ചൊല്ലി ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറത്ത് കൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയശേഷവും മൂര്‍ത്തിയുടെ ശരീരഭാഗങ്ങളില്‍ കുത്തി പരുക്കേല്‍പ്പിച്ചു. കൊലപാതകം നേരില്‍ കണ്ട ഭാര്യ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top