ആറുവയസുകാരിയെയും ആടിനെയും അടുത്തടുത്ത് പീഡിപ്പിച്ച് യുപി സർക്കാർ ഉദ്യോഗസ്ഥൻ; വല്ലാത്ത ജന്മം!! തെളിവായി ദൃശ്യങ്ങൾ

കേട്ടാലറയ്ക്കുന്ന ലൈംഗിക വൈകൃതത്തിൻ്റെ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചാണ് ഗജേന്ദ്ര സിങ് എന്ന ഉദ്യോഗസ്ഥനെതിരെ യുപി പോലീസ് കേസെടുത്തിരിക്കുന്നത്. ഷികർപൂർ ബ്ലോക്കിലെ അഗ്രികൾച്ചർ ഡെവലപ്‌മെന്റ് ഓഫീസറായി ജോലി ചെയ്യുന്ന ഇയാൾ ഒദ്യോഗിക ജോലികൾക്കായി ഇടയ്ക്കിടെ ഗ്രാമത്തിൽ എത്താറുണ്ട്. കഴിഞ്ഞ ദിവസം മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് എത്തിയപ്പോഴാണ് വീട്ടുമുറ്റത്ത് കളിക്കുന്ന കുട്ടികളെ കണ്ടത്. ഇതിൽ പെൺകുട്ടിയെ അവളുടെ തന്നെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

കുട്ടിക്കൊപ്പം കളിക്കുകയായിരുന്ന അയൽവാസിയായ ആൺകുട്ടിയാണ് മൊബൈൽ ഫോണിൽ പീഡനദൃശ്യങ്ങൾ ഷൂട്ടുചെയ്തത്. കുട്ടിയെ പീഡിപ്പിച്ചതിന് തൊട്ടുപിന്നാലെ പുറത്തുവന്ന ഇയാൾ മുറ്റത്ത് കെട്ടിയിട്ടിരുന്ന ആടുമായി പ്രകൃതിവിരുദ്ധ ബന്ധത്തിൽ ഏർപ്പെട്ടു. ഇതും കുട്ടികൾ മൊബൈലിൽ പകർത്തി. കുട്ടികളുടെ പക്കൽ നിന്ന് ദൃശ്യങ്ങൾ വാങ്ങി ഇത് സഹിതമാണ് മാതാപിതാക്കൾ പോലീസിനെ സമീപിച്ചത്. തെളിവായി ദൃശ്യങ്ങൾ കിട്ടിയതോടെ ഉടനടി പോലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു.

കേസിൽ പ്രതിയായതിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ സസ്‌പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി സീനിയർ പോലീസ് സൂപ്രണ്ട് (ബുലന്ദ്ഷഹർ) ശ്ലോക് കുമാർ പറഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാരെ സന്ദർശിച്ച് അവർക്ക് പിന്തുണ ഉറപ്പുനൽകാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചതായി ശ്ലോക് കുമാർ അറിയിച്ചു. ജില്ലാ ഭരണാധികാരിയോടും ഗ്രാമത്തിൽ പോയി കുട്ടിയുടെ മാതാപിതാക്കളെ കാണാൻ നിർദേശിച്ചിട്ടുണ്ട്. കുടുംബത്തിന് 8.25 ലക്ഷം രൂപയും സർക്കാർ ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top