ഹാത്രസ് ദുരന്തം; മുഖ്യപ്രതി കീഴടങ്ങി; ഭോലെ ബാബയ്ക്കായി തിരച്ചില്‍

ഉത്തർപ്രദേശിലെ ഹാത്രസില്‍ സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച കേസില്‍ മുഖ്യപ്രതി കീഴടങ്ങി. ദേവ് പ്രകാശ് മധുകാറിനെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. ദുരന്തത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.

ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിങ്ങനെ പോലീസ് തിരച്ചില്‍ വ്യാപിപ്പിക്കുമ്പോഴാണ് പ്രതി ഡൽഹിയിൽ കീഴടങ്ങിയത്. സമ്മേളനത്തിന്‍റെ സംഘാടകരായ രണ്ട് വനിതകൾ ഉൾപ്പടെ ആറുപേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സത്സംഗിന് നേതൃത്വം നൽകിയ നാരായൺ സകർ വിശ്വഹരി ഭോലെ ബാബ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. എഫ്ഐആറിൽ ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ഇത് വിവാദമായി തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top