22കാരിയെ കൊന്ന് മൃതദേഹം ഒളിപ്പിച്ചു; യുവതിയുടെ അമ്മാവന്‍ പിടിയില്‍

ഭാര്യാസഹോദരന്റെ മകളെ ക്രൂരമായി കൊന്ന കേസില്‍ പ്രതി പിടിയിലായി. ഇരുപത്തിരണ്ടുകാരിയായ മാന്‍സി പാണ്ഡേയാണ് കൊല്ലപ്പെട്ടത്. യുപിയിലെ ഹര്‍ദോയി ജില്ലയിലാണ് സംഭവം. തന്റെ എതിര്‍പ്പ് അവഗണിച്ച് യുവതി മറ്റൊരു വിവാഹത്തിന് തയ്യാറായതോടെയാണ് മണികാന്ത് ദ്വിവേദി ഈ അരുംകൊല നടത്തിയത്.

മാന്‍സി പാണ്ഡേയുമായി ഏറെ നാളായി മണികാന്ത് അടുപ്പത്തിലായിരുന്നു. വീട്ടുകാര്‍ യുവതിക്ക് വിവാഹം നിശ്ചയിച്ചു. മാന്‍സി വിവാഹത്തിനു തയ്യാറാവുകയും ചെയ്തു. എന്നാല്‍ ഈ വിവാഹം മണികാന്ത് എതിര്‍ത്തു. യുവതി പിന്‍വാങ്ങില്ലെന്ന് മനസിലാക്കിയതോടെയാണ് കൊലപ്പെടുത്തിയത്.

മൃതദേഹം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഒളിപ്പിക്കുകയും മൊബൈല്‍ ഫോണ്‍ ബസില്‍ ഉപേക്ഷിക്കുകയും ചെയ്തു. മാന്‍സിയെ കാണാനില്ലെന്ന പരാതിയിലാണ് പോലീസ് അന്വേഷണം മണികാന്തിലേക്ക് നീങ്ങിയത്. പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയതോടെ പ്രതി കുടുങ്ങുകയും ചെയ്തു.

രക്ഷാബന്ധനോടനുബന്ധിച്ച് തിങ്കളാഴ്ച മാൻസി പാണ്ഡെ മണികാന്തിന്റെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ മാന്‍സിയെ കാണാനില്ല എന്നാണ് മണികാന്ത് ബന്ധുക്കളോട് പറഞ്ഞത്. ഇതോടെ പിതാവ് പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം മണികാന്തിലേക്ക് തന്നെ എത്തി. രണ്ട് വര്‍ഷം മാന്‍സിയുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്നാണ് മണികാന്ത് പറഞ്ഞത്. മാന്‍സിയോട് ആവര്‍ത്തിച്ച് വിവാഹബന്ധത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്മാറാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മൊഴി നല്‍കിയത്. മാന്‍സിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

മാന്‍സിയെ മണികാന്തിന്റെ വീട്ടില്‍ വിട്ടശേഷം ലഖ്നൗവിലേക്ക് പോയിരുന്നു. ആ സമയത്ത് മണികാന്ത് ഫോണില്‍ വിളിച്ച് മാന്‍സിയെ കാണുന്നില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പറഞ്ഞു. പക്ഷെ തനിക്ക് സംശയമുണ്ടായിരുന്നു. അതിനാലാണ് പരാതി നല്‍കിയത് എന്നാണ് പിതാവ് രാംസാഗർ പാണ്ഡെ പറഞ്ഞത്. “നവംബർ 27 ന് മാൻസിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അത് തടയാന്‍ വേണ്ടിയാണ് അയാള്‍ മകളെ കൊന്നത്.” – രാംസാഗർ പാണ്ഡെ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top