‘അനീഷ് വാളുമായി ഇറങ്ങി, ഫൈസൽ വണ്ടിയിടിച്ച് കയറ്റി…’ നഗരമധ്യത്തിൽ ഗുണ്ടകൾ തല വെട്ടിപ്പിളർത്തിയ ഇരയുടെ മൊഴി

ഇടക്കാലത്ത് അക്രമങ്ങൾ ഒഴിഞ്ഞുനിന്ന ചങ്ങനാശേരിയിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് പുറത്തുവന്ന ഒരു ഗുണ്ടാ ആക്രമണത്തിൻ്റെ എല്ലാവരെയും ഞെട്ടിച്ചു. നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് സ്റ്റേഷൻ്റെ സമീപത്തെ റോഡിൽ ഒരു ചെറുപ്പക്കാരനെ തലങ്ങും ഓടിച്ചിട്ട് വെട്ടുന്ന മൂന്നുപേർ. ബൈക്കിൽ പോയ ഷമീർ ഷാ എന്നയാളെ കാറിടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടടുത്ത കടയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചെങ്കിലും വിടാതെ വീണ്ടും വെട്ടിവീഴ്ത്തി.

അതീവ ഗുരുതര നിലയിൽ ആശുപത്രിയിൽ കഴിയുന്ന യുവാവിൻ്റെ മൊഴി വിശദമായി രേഖപ്പെടുത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. എന്നാൽ പ്രതികളുടെ പേരുകൾ ഷമീർ കൃത്യമായി പറയുന്ന വീഡിയോ പുറത്തുവന്നു.

ചോദ്യം: ആരൊക്കെയായിരുന്നു പറ… മറുപടി: അനീഷ് വാളുമായിട്ട് ഇറങ്ങി, ഫൈസൽ വാളുമായിട്ട് ഇറങ്ങി, ആദിലും വാളുമായിട്ട് ഇറങ്ങി
ചോദ്യം: ആരാ വണ്ടിയിടിച്ച് കയറ്റിയത്…. മറുപടി: ഫൈസൽ

തലയ്ക്ക് പിൻഭാഗത്താണ് ഏറ്റവും ആഴമേറിയതും ഗുരുതരവുമായ പരുക്ക്. പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമായി കാണാവുന്നത് പോലെ അക്രമിസംഘത്തിൻ്റെ ഏറ്റവും ഒടുവിലെ വെട്ടാണ് അത്. കൈപ്പത്തികളാകെ ചിതറിത്തെറിച്ച് വിരലുകളറ്റ നിലയിലായിരുന്നു. ഇരുകൈകളിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മേൽചുണ്ടിൻ്റെ ഒരുഭാഗം അറ്റുപോയി. (അതീവ ബീഭൽസമായതിനാൽ ഫോട്ടോകളും വീഡിയോകളും ഈ റിപ്പോർട്ടിനൊപ്പം ചേർക്കുന്നില്ല)

ALSO READ: മഴുവും കൊടുവാളുമായി ഓടിച്ചിട്ട് വെട്ടി പ്രതികാരം; ആരേയും ഭയമില്ലാതെ ഗുണ്ടകള്‍

ക്രിമിനല്‍ കേസില്‍ പ്രതിയായ ഛോട്ടാ ഷമീര്‍ എന്ന് വിളിക്കുന്ന ഷമീര്‍ ഷായുടെ പഴയ സുഹൃത്തുക്കളാണ് ആക്രമിച്ചത്. ഇരുകൂട്ടരും തമ്മിൽ ഈയിടെ ഉണ്ടായ പ്രശ്നത്തിൻ്റെ തുടർച്ചയായിരുന്നു വെള്ളിയാഴ്ച്ത്തെ ആക്രമണം. ഈ നിലയിൽ പരിക്കേറ്റ ഷമീര്‍ ഒറ്റക്ക് സ്‌കൂട്ടര്‍ ഓടിച്ച് തൊട്ടടുത്ത ജനറൽ ആശുപത്രിയില്‍ എത്തി ചികിത്സ തേടുകയായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥ കണക്കിലെടുത്ത് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടനില തരണം ചെയ്തിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top