കരിമ്പ് കൃഷി വിത്തില്‍ കൃത്രിമം കാണിച്ച് 2500 രൂപ തട്ടി; കൃഷി ഓഫീസര്‍ക്ക് 3 വർഷം തടവും 20000 രൂപ പിഴയും

മൂവാറ്റുപുഴ: കരിമ്പ് കൃഷി വിത്ത് വിതരണ രേഖകളിൽ കൃത്രിമം കാണിച്ചു 2500 രൂപ തട്ടിയെടുത്തെന്ന കേസിൽ ഇടുക്കി കാന്തല്ലൂർ കൃഷി ഓഫീസറായിരുന്ന പി.പളനിക്ക് 3 വർഷം തടവും 20000 രൂപ പിഴയും. മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി എൻ.വി.രാജുവാണു ശിക്ഷ വിധിച്ചത്.

5 കർഷകർക്കു കരിമ്പിൻ വിത്തു നൽകുന്നതിൽ ക്രമക്കേടു നടത്തി 2500 രൂപ തട്ടിയെടുത്തുവെന്നാണു കേസ്. പളനിയെ കരിമ്പുകൃഷിയുടെ ആനുകൂല്യങ്ങൾ തട്ടിയെടുത്തതിന്റെ പേരിൽ നേരത്തെയും വിജിലൻസ് കോടതി ശിക്ഷിച്ചിരുന്നു.

ഇടുക്കി വിജിലൻസ് ഡിവൈഎസ്പി കെ.വി.ജോസഫ് റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ എ.സി.ജോസഫ്, ജിൽസൺ മാത്യു എന്നിവരാണ് അന്വേഷണം നടത്തിയത്. ഡിവൈഎസ്പി പി.ടി.കൃഷ്ണൻകുട്ടിയാണു കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ രണ്ടാം പ്രതിയായി വിജിലൻസ് ഉൾപ്പെടുത്തിയിരുന്ന സീനിയർ അഗ്രികൾചറൽ അസിസ്റ്റന്റ് കെ.ഐസക്കിനെ കോടതി വിട്ടയച്ചു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ വി.എ.സരിത ഹാജരായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top