വിഷ്ണുപ്രിയ വധത്തില്‍ വെള്ളിയാഴ്ച വിധി; പ്രതി യുവതിയുടെ മുന്‍ സുഹൃത്ത്; കണ്ണൂരിനെ നടുക്കിയ ക്രൂര കൊലപാതകം; വാദം നടന്നത് അതിവേഗം

തലശ്ശേരി: പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ(23) വധത്തില്‍ കോടതി വെള്ളിയാഴ്ച വിധി പറയും. മുന്‍ സുഹൃത്താണ് വീട്ടിനകത്ത് കയറി യുവതിയെ കഴുത്തറത്ത് കൊന്നത്. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാൻ മാറ്റിയത്. മാനന്തേരിയിലെ എ. ശ്യാംജിത്ത് (27) ആണ് കേസിലെ പ്രതി.

2022 ഒക്ടോബർ 22-നായിരുന്നു കണ്ണൂരിനെ നടുക്കിയ കൊലപാതകം നടന്നത്. തൊട്ടടുത്തുള്ള വിവാഹവീട്ടില്‍ നിന്നും സ്വന്തം വീട്ടില്‍ വസ്ത്രം മാറാന്‍ വന്നപ്പോഴായിരുന്നു കൊലപാതകം. വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. അതിൽ 10 മുറിവ് മരണശേഷമുള്ളതാണ്. ഇതെല്ലാം ക്രൂരമായ കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടി. സംഭവത്തിന് ദൃക്‌സാക്ഷികളില്ല.

ഇരുതലമൂർച്ചയുള്ള കത്തി, ചുറ്റിക, കുത്തുളി എന്നിവ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സാഹചര്യതെളിവും ശാസ്ത്രീയതെളിവുകളും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത്കുമാർ ഹാജരാക്കിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തേ സംസാരിച്ചതിന്റെ ഫോൺരേഖകളും തെളിവായി കോടതിയിൽ ഹാജരാക്കി.

കൊലപാതകം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുൻപ് തന്നെ വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ജാമ്യം കിട്ടിയിരുന്നില്ല. കേസിൽ 73 സാക്ഷികളാണുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top