വിജയ വഴിയിൽ ഓസീസ്; ലങ്കയുടെ സെമി പ്രതീക്ഷ മങ്ങി

ലഖ്നൗ: ലോകകപ്പിൽ ഓസ്ട്രേലിയക്ക്. ആദ്യ ജയം. ഇരു ടീമുകൾക്കും നിർണായകമായ മത്സരത്തിൽ ശ്രീലങ്കയെ അഞ്ച് വിക്കറ്റിനാണ് ഓസിസ് തകർത്തത്. ലങ്ക ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കംഗാരുപ്പട 35.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അർധ സെഞ്ചുറി നേടിയ ഓപ്പണർ മിച്ചൽ മാർഷും (52) വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസുമാണ് (58) ഓസിസിനെ വിജയതീരത്ത് എത്തിച്ചത്. 40 റൺസെടുത്ത ലബുഷെയിൻ്റെ പ്രകടനവും ഓസിസ് വിജയം അനായാസമാക്കി മൂന്നാം മത്സരത്തിലും തോറ്റതോടെ ലങ്കയുടെ സെമി സാധ്യത മങ്ങി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 43.3 ഓവറിൽ 209 റൺസിന് എല്ലാവരും പുറത്തായി. 21.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 125 റൺസെന്ന ശക്തമായ നിലയിൽ നിന്നാണ് ലങ്കൻ ബാറ്റിംഗ് നിര തകർന്നടിഞ്ഞത്.52 റൺസിനാണ് അവസാന ഒമ്പത് വിക്കറ്റുകളും ലങ്കയ്ക്ക് നഷ്ടമായത്. 78 റൺസെടുത്ത പെരേരയാണ് ലങ്കയുടെ ടോപ് സ്കോറർ. 61 റൺസെടുത്ത നിസ്സങ്കയുടെ പ്രകടനവും ശ്രീലങ്കൻ സ്കോർ 200 കടക്കുന്നതിൽ നിർണായകമായി. നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് ലങ്കയുടെ ബാറ്റിംഗ് നിരയെ തകർത്തത്. മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top