പോലീസുകാരുടെ തോക്ക് തട്ടിയെടുത്ത് വെടിവെച്ചു; നടുറോഡിൽ എസ്ഐക്ക് മർദ്ദനം; യുപി വൈറൽ വീഡിയോക്ക് പിന്നിലെന്ത്?

ലക്നൗ: ഉത്തർപ്രദേശിൽ പോലീസുകാരനെ ജനക്കൂട്ടം മർദ്ദിച്ചു. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലാണ് സംഭവം. എസ്ഐ രാം അവതാറിനാണ് മർദ്ദനമേറ്റത്. സൈക്കിളിൽ വീട്ടിലേക്ക് പോകുകയായിരുന്ന 13 വയസ്സുള്ള ഒരു ആൺകുട്ടി ബസിടിച്ച് കൊല്ലപ്പെട്ടിരുന്നു. ബസ് ഡ്രൈവർക്കെതിരെ കർശന നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് മൃതദേഹം റോഡിൽ കിടത്തി പ്രതിഷേധിച്ചു.

നാട്ടുകാര്‍ റോഡില്‍ ഉപരോധിക്കുന്നുവെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് എസ്ഐ രാം അവതാർ പൊലീസ് സംഘത്തോടൊപ്പം സ്ഥലത്തെത്തി. തുടർന്ന് നടന്ന വാക്ക് തർക്കത്തിൽ ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനായ സൂര്യ പ്രതാപ് സിംഗാണ് ഇതിന്‍റെ വീഡിയോ എക്സ് പ്ലാറ്റ്ഫോമിലൂടെ ആദ്യം പങ്കുവച്ചത്.മർദനത്തിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് പരുക്കേറ്റതായി യുപി പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെ കേസ് എടുത്തതായി മഹോബ പോലീസ് സൂപ്രണ്ട് അപർണ ഗുപ്ത പറഞ്ഞു. പോലീസുകാരില്‍ നിന്ന് അക്രമികള്‍ റൈഫിളുകള്‍ തട്ടിയെടുത്തെന്നും പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നും റിപ്പോര്‍ട്ടുണ്ട്.


“ആളുകളെ വൈദ്യപരിശോധനക്ക് കൊണ്ടുപോകുമ്പോള്‍ ശൗച്യാലയത്തില്‍ പോകണമെന്ന് അവര്‍ ആവശ്യപ്പെടുകയും ഇതിനായി വാഹനം നിര്‍ത്തിയപ്പോള്‍ രണ്ട് പേര്‍ റൈഫിളുകള്‍ തട്ടിയെടുത്ത് വാഹനത്തില്‍ നിന്ന് ഇറങ്ങി പോലീസിന് നേരെ നിറയൊഴുക്കുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം പോലീസ് തിരിച്ച് വെടിവെച്ചു. ഇതിനെ തുടർന്ന് പരുക്കേറ്റ കുറ്റവാളികളായ പരശുരാമനും മോനുവിനെയും അറസ്റ്റ് ചെയ്തു.” ഹോബ പോലീസ് സൂപ്രണ്ട് അപർണ ഗുപ്ത പറഞ്ഞു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പരുക്കേറ്റ ഒരു സബ് ഇൻസ്‌പെക്ടറും രണ്ട് കോൺസ്റ്റബിൾമാരും ചികിത്സയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top