‘അമേരിക്കയും സെന്റ് മാർട്ടിൻ ദ്വീപുകളും’ സത്യം എന്ത്? വെളിപ്പെടുത്തി ഷേഖ് ഹസീനയുടെ മകൻ

ബംഗ്ലാദേശിലെ പ്രക്ഷോഭത്തിനും അട്ടിമറിക്കും പിന്നില്‍ അമേരിക്കയാണെന്ന പേരിൽ തയ്യാറാക്കിയ പ്രസംഗം വ്യാജമെന്ന് ഷേഖ് ഹസീനയുടെ മകൻ സജീബ് വസീദ് ജോയ്. രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് ബംഗ്ലാദേശ് ജനതയെ അഭിസംബോധന ചെയ്യാന്‍ ഷേഖ് ഹസീന തയാറാക്കിയിരുന്ന പ്രസംഗം എന്ന പേരിൽ പ്രചരിച്ച വിവരങ്ങളാണ് വ്യാജമെന്ന് മകൻ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരു പത്രത്തിൽ അടുത്തിടെ പ്രസിദ്ധീകരിച്ച എന്റെ അമ്മയുടേതെന്ന രീതിയിലുള്ള കുറിപ്പ് പൂർണമായും വ്യാജവും കെട്ടിച്ചമച്ചതുമാണ്. ധാക്കയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പോ ശേഷമോ അവർ അങ്ങനൊരു പ്രസ്താവന തയ്യാറാക്കിയിട്ടില്ല സജീബ് വസീദ് എക്സിൽ കുറിച്ചു.

വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഷേഖ് ഹസീനയുടെ സർക്കാർ അട്ടിമറിക്കപ്പെട്ട് ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. അമേരിക്ക ഭരണമാറ്റത്തിന് ഗൂഢാലോചന നടത്തുകയാണെന്നും അവസരം ലഭിച്ചാൽ ഇക്കാര്യം തന്റെ പ്രസംഗത്തിൽ സൂചിപ്പിക്കുമെന്നും ഹസീന എഴുതിവച്ചിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

‘മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് ഞാൻ രാജിവച്ചത്. വിദ്യാർത്ഥികളുടെ മൃതദേഹത്തിന് മുകളിൽ ഞാൻ അധികാരത്തിലിരിക്കാനാണ് അവർ ആഗ്രഹിച്ചത്. എന്നാൽ ഞാനത് അനുവദിച്ചില്ല. പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

സെന്റ് മാർട്ടിൻ ദ്വീപുകൾ വിട്ടുനൽകി ബംഗാൾ ഉൾക്കടലിന്റെ അധികാരം പിടിച്ചെടുക്കാൻ അമേരിക്കയെ അനുവദിച്ചിരുന്നുവെങ്കിൽ തനിക്ക് വേണമെങ്കിൽ അധികാരത്തിൽ തുടരാമായിരുന്നു” എന്ന് ഹസീന എഴുതിവച്ചിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ വിവരങ്ങൾ അടങ്ങിയ ഒരു കത്തും ഉണ്ടായിരുന്നില്ലെന്നാണ് മകൻ വെളിപ്പെടുത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top