പാലക്കാട് വീടിന് പുറകിൽവച്ച് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചുമുറിച്ചു; ആരോഗ്യനില ഗുരുതരം, തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി

പാലക്കാട്: കുഴൽമന്ദത്ത് വീടിന് പുറകിൽ പണിയെടുക്കുകയായിരുന്ന സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചുമുറിച്ചു. ഗുരുതരമായി പരിക്കേറ്റ തത്ത എന്ന സ്ത്രീയെ ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്ന് തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റി.

വീടിന് പുറകുവശത്ത് പണിയെടുക്കുകയായിരുന്ന തത്തയുടെ നേരെ കാട്ടുപന്നി ചാടിവീഴുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലിൽ പന്നി കടിച്ചുപിടിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് പന്നി കാലിൽ നിന്ന് പിടിവിട്ടത്. അപ്പോഴേക്കും കാൽമുട്ടിലെയും കണങ്കാലിലെയും മാസം ഭൂരിഭാഗവും നഷ്ടമായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുപോയെങ്കിലും ഗുരുതരമായ പരിക്കായതിനാൽ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

തൊഴിലുറപ്പ് തൊഴിലാളിയായ തത്തയാണ് കുടുംബത്തിന്റെ ഏക ആശ്രയം. സ്വന്തം വീട്ടുവളപ്പില്‍വച്ച് ഉണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് കുടുംബം. പ്രദേശത്ത് കാട്ടുപന്നി ആക്രമണം പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top