ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു; ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ മരണം

അടിമാലി: ഇടുക്കി നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു. കാഞ്ഞിരവേലി സ്വദേശി ഇന്ദിര രാമകൃഷ്ണന്‍ (65) ആണ് മരിച്ചത്. രാവിലെ കൂവ വിളവെടുക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. സമീപത്തെ റബര്‍ തോട്ടത്തിലെ ആളുകള്‍ ശബ്ദം കേട്ട് ഓടിയെത്തുകയായിരുന്നു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടാന എറണാകുളം ജില്ലയില്‍ നിന്ന് പുഴ കടന്നു വന്നതായി സമീപവാസികള്‍ പറയുന്നു. ഒരാഴ്ച മുന്‍പാണ് ഇടുക്കിയില്‍ സുരേഷ് കുമാര്‍ എന്ന ഓട്ടോ ഡ്രൈവര്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്.

കാഞ്ഞിരവേലി നിരന്തരമായ കാട്ടാന ശല്യമുള്ള പ്രദേശമാണ്. വന്യമൃഗശല്യം തടയാന്‍ ഇതുവരെ കൃത്യമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ രാജിവെച്ച് പോകണമെന്നും ഡീന്‍ കുര്യാക്കോസ് എംപി ആരോപിച്ചു. സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ ഏഴാമത്തെ ആളാണ്‌ കാട്ടാന ആക്രമണത്തില്‍ മരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top