ബേലൂര്‍ മഖ്ന കേരളത്തിലെത്തുന്നത് തടയുമെന്ന് കര്‍ണാടക; ഉറപ്പ് അന്തർസംസ്ഥാന ഏകോപനസമിതി യോ​ഗത്തില്‍

മാനന്തവാടി: ജനവാസകേന്ദ്രത്തിലെത്തി ഒരാളെ കൊന്ന ബേലൂര്‍ മഖ്നയെന്ന കാട്ടാനയെ തുരത്തുന്ന കാര്യത്തില്‍ കേരളത്തിന് സഹായകരമായ നിലപാടുമായി കര്‍ണാടക. ആനയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് കർണാടക വനംവകുപ്പ് അറിയിച്ചു.

നിലവിൽ നാ​ഗർഹോള വനത്തിലുള്ള ആന കേരളത്തിലേക്ക് വരുന്നത് തടയുമെന്നും കർണാടക വനംവകുപ്പ് ഉറപ്പുനൽകി. അന്തർസംസ്ഥാന ഏകോപനസമിതി യോ​ഗത്തിലാണ് കർണാടകയുടെ പ്രസ്താവന.

അഞ്ചു ദിവസമായി ബേലൂർ മഖ്ന കേരളത്തിലേക്ക് വന്നിട്ടില്ല. 2023 നവംബർ 30ന് ഹാസനിലെ ബേലൂരില്‍ നിന്നും പിടികൂടിയ ആനയെ കർണാടക വനംവകുപ്പാണ് കേരളവുമായി അതിർത്തി പങ്കിടുന്ന മൂലഹോള്ള വന്യജീവി റേഞ്ചില്‍ തുറന്നുവിട്ടത്. ഇതോടെയാണ് ജനവാസ മേഖലയിലെത്തിയ ആന പലമട സ്വദേശി അജീഷിനെ ആക്രമിച്ചു കൊന്നത്.

ഇതിനുപിന്നാലെ ആനയെ മയക്കുവെടി വെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടു. ഉള്‍വനത്തിലെത്തിയ ബേലൂര്‍ മഖ്നയ്ക്ക് ഒപ്പം മറ്റൊരു ആനകൂടി എത്തിയതോടെ മയക്കുവെടി ദൗത്യം പരാജയമായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top