പ്രവാസിയുടെ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു; സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ചര്‍ച്ചയെന്ന് എയര്‍ ഇന്ത്യ; കരമനയിലെ വീട്ടില്‍ അതിവൈകാരിക രംഗങ്ങള്‍

തിരുവനന്തപുരം : എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് ഉറ്റവരെ കാണാന്‍ കഴിയാതെ മരിച്ച പ്രവാസിയുടെ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു. പൊലീസും എയര്‍ ഇന്ത്യ കമ്പനി അധികൃതരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം വിശദമായ ചര്‍ച്ച നടത്താമെന്നാണ് ധാരണ. തുടര്‍ന്ന് മൃതദേഹം കരമനയിലെ വീട്ടില്‍ എത്തിച്ചു.

അതിവൈകാരികമായിരുന്നു കരമനയിലെ വീട്ടില്‍ മൃതദേഹമെത്തിച്ചപ്പോഴുള്ള രംഗങ്ങള്‍. ഭാര്യയെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി മടങ്ങിയ രാജേഷ് എല്ലാവര്‍ക്കും നോവായി. ഇന്ന് രാവിലെയാണ് ഒമാനില്‍ നിന്നും മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. ഇവിടെ നിന്നും നേരെ തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റസ് ഓഫീസിന് മുന്നില്‍ എത്തിച്ചായിരുന്നു പ്രതിഷേധം. മരിച്ച രാജേഷിന്റെ ഭാര്യ അമൃത, അമൃതയുടെ അച്ഛന്‍ രവി എന്നിവരുള്‍പ്പെടെയാണ് പ്രതിഷേധിച്ചത്.

ഒമാനില്‍ ജോലിക്കിടെ കുഴഞ്ഞു വീണ് അതീവഗുരുതരവാസ്ഥയിലായ രാജേഷ് ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മെയ് എട്ടിന് അമൃത ഒമാനിലേക്ക് ടിക്കറ്റ്് എടുത്ത് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തി. എന്നാല്‍ ജീവനക്കാരുടെ പ്രതിഷേധം മൂലം സര്‍വ്വീസ് റദ്ദാക്കി. കരഞ്ഞ് പറഞ്ഞതോടെ പിറ്റേ ദിവസത്തേക്ക് ടിക്കറ്റ് നല്‍കിയെങ്കിലും ആ സര്‍വ്വീസും മുടങ്ങി. ഇതോടെ യാത്ര മുടങ്ങി. ടിക്കറ്റ് തുക വേഗത്തില്‍ മടക്കി നല്‍കണമെന്ന ആവശ്യവും വിമാന കമ്പനി പരിഗണിച്ചില്ല. താലിമാല വിറ്റ് വീണ്ടും യാത്രയ്ക്ക പണം കണ്ടെത്താനുളള ശ്രമത്തിനിടെ മെയ് 13ന് രാജേഷ് മരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top