മുൻ കാമുകിയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഫുഡ് ഡെലിവറി ആപ് !! ഞെട്ടിച്ച് ബെംഗളുരൂ യുവതിയുടെ അനുഭവക്കുറിപ്പ്

സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ഫുഡ് ഡെലിവറി ആപ്പുകൾ ഇന്ന് ധാരാളം പേർ ഉപയോഗിക്കുന്നുണ്ട്. തിരക്കേറിയ ജീവിതത്തിനിടയിൽ ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്തവർക്ക് ഇത്തരം ആപ്പുകൾ വളരെ ഉപയോഗപ്രദമാണ്. എന്നാൽ, ഫുഡ് ഡെലിവറി ആപ്പ് ഉപയോഗിച്ച് മുൻകാമുകിയുടെ നീക്കങ്ങൾ നിരീക്ഷിച്ച യുവാവിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ബെംഗളൂരുവിലെ മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്യുന്ന രുപാൽ മധൂപ് എന്ന യുവതിയാണ് തന്റെ സുഹൃത്തിനുണ്ടായ ദുരനുഭവത്തെക്കുറിച്ച് ലിങ്ക്ഡ്‌ലിനിൽ പോസ്റ്റ് ചെയ്തത്. ഡേറ്റിങ് ആപ്പായ ബമ്പിൾ വഴിയാണ് തന്റെ സുഹൃത്ത് ഫുഡ് ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന യുവാവിനെ പരിചയപ്പെട്ടതെന്ന് രുപാൽ തന്റെ പോസ്റ്റിൽ പറയുന്നു. ഫുഡ് ഡെലിവറി ആപ്പ് വഴി സുഹൃത്തിന്റെ തത്സമയ ഡെലിവറി അഡ്രസ് യുവാവിന് ആക്സസ് ചെയ്യാൻ കഴിയുമായിരുന്നു. ഇതിലൂടെയാണ് സുഹൃത്ത് അറിയാതെ നിരീക്ഷണം തുടങ്ങിയതെന്ന് പോസ്റ്റിൽ പറയുന്നു.

”രാത്രി വൈകി ഭക്ഷണം ഓർഡർ ചെയ്യുന്നതിനെയും ആഴ്ചാവസാനകളിലെ ട്രിപ്പിനെക്കുറിച്ചുമൊക്കെ മുൻ കാമുകൻ ചോദിക്കുമ്പോൾ ആദ്യമൊക്കെ സുഹൃത്ത് അവഗണിച്ചു. എന്നാൽ, ചോദ്യങ്ങൾ തുടർന്നപ്പോൾ ആപ്പ് ഉപയോഗിച്ച് തന്റെ നീക്കങ്ങൾ അറിയുന്നുണ്ടെന്ന് മനസിലാക്കി. എവിടെയാണെന്ന് ചോദിച്ച് സുഹൃത്തിനെ നിരന്തരം ചോദ്യം ചെയ്യുകയും ഭക്ഷണം ഓർഡർ ചെയ്യുന്നതിനെക്കുറിച്ച് ചോദിക്കാനും തുടങ്ങി. എന്തുകൊണ്ടാണ് 2 മണിക്ക് സ്വന്തം സ്ഥലത്ത് ഓർഡർ ചെയ്യാത്തത്? നിങ്ങൾ എവിടെയാണ്?, ചോക്ലേറ്റ് ഓർഡർ ചെയ്തുവല്ലോ? ആർത്തവമുണ്ടോ?” എന്നിങ്ങനെയുള്ള തികച്ചും വ്യക്തിപരമായ ചോദ്യങ്ങളും ഉണ്ടായി.”

”ആദ്യമൊക്കെ സുഹൃത്ത് ഇതിനെക്കുറിച്ച് ബോധവതിയായില്ലെങ്കിലും, ചോദ്യങ്ങൾ തുടരവേ അസ്വസ്ഥതയാകാൻ തുടങ്ങി. ബ്രേക്ക്അപ്പിനുശേഷം ആപ്പ് ഉപയോഗിച്ച് അയാൾ സുഹൃത്തിനെ പിന്തുടരുകയായിരുന്നു. ഒരു ഫുഡ് ഡെലിവറി ആപ്പിലൂടെ ഒരാളുടെ ലൊക്കേഷനും അവരുടെ ആക്ടിവിറ്റികളും അറിയുന്നത് എത്രത്തോളം ഭയാനകമാണ്. ഇത്തരം വിവരങ്ങൾ പലപ്പോഴും ഉപകാരപ്രദമായിരിക്കാം. പക്ഷേ, തെറ്റായ കൈകളിൽ എത്തിയാൽ വളരെ അപകടകരമാണ്,” മധൂപ് എഴുതി.

നിരവധി പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. ചിലർ സ്റ്റോറിയുടെ ആധികാരികതയെ ചോദ്യം ചെയ്തിട്ടുണ്ട്. മറ്റു ചിലർ ഡാറ്റ ദുരുപയോഗവുമായി ബന്ധപ്പെട്ട് തങ്ങൾക്കുണ്ടായ ചില വ്യക്തിപരമായ അനുഭവങ്ങളും പങ്കുവച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top