ഓടുന്ന ബസിൽ പീഡനം വീണ്ടും; ഹൈദരാബാദിനെ ഞെട്ടിച്ച് യുവതിയുടെ പരാതി; രണ്ട് ഡ്രൈവർമാർ പിടിയിൽ

കുട്ടിക്കൊപ്പം യാത്ര ചെയ്ത യുവതി, ഓടുന്ന ബസിൽ പീഡനത്തിനിരയായി. തെലങ്കാന നിർമൽ ജില്ലയിൽ നിന്ന് ആന്ധ്രാപ്രദേശിലെ പാമുരുവിലേക്ക് പോയ സ്വകാര്യ സ്ലീപ്പർ ബസിലെ യാത്രക്കാരിയാണ് രാത്രിയിൽ പീഡിപ്പിക്കപ്പെട്ടതായി പരാതി നൽകിയത്. രണ്ട് ഡ്രൈവർമാർ ഉണ്ടായിരുന്ന ബസിലെ ഒരു ഡ്രൈവർ സംസാരിക്കാനെന്ന വ്യാജേനയാണ് രാത്രി സീറ്റിന് അടുത്തെത്തിയത്. തുടർന്ന് ബെഡ്ഷീറ്റു കൊണ്ട് വായ പൊത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.

യുവതിയുടെ പരാതിയിൽ ബസിൻ്റെ ഡ്രൈവർമാരായ സിദ്ധയ്യ, കൃഷ്ണ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. പുലർച്ചെ 12.40ഓടെ ബസ് ഹൈദരാബാദിന് അടുത്തുള്ള മേട്ടുഗുഡയിൽ എത്തിയപ്പോൾ യുവതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഒസ്മാനിയ പൊലീസ് തർണക ഫയർ സ്റ്റേഷന് സമീപമെത്തിയ ബസ് തടഞ്ഞു. ഇതോടെ പ്രതികളിലൊരാളായ കൃഷ്ണ ഓടി രക്ഷപെട്ടു. ഇയാളെ പിന്നീട് ഇബ്രാഹിംപട്ടണത്ത് നിന്ന് പൊലീസ് പിടികൂടി.

35 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നപ്പോഴാണ് പ്രതികൾ അതിക്രമത്തിന് മുതിർന്നത് എന്നതാണ് ഞെട്ടിക്കുന്നത്. രാത്രിയായതിനാൽ എല്ലാവരും ഉറക്കമായിരുന്നു. ഡ്രൈവറോട് യുവതി കയർത്ത് സംസാരിച്ചത് കേട്ടാണ് ഉറക്കമുണർന്നത് എന്നാണ് യാത്രക്കാരുടെ മൊഴി. ഈ സമയം കൃഷ്ണ വാഹനമോടിക്കുകയായിരുന്നു എന്നും സഹയാത്രികർ പൊലീസിനോട് പറഞ്ഞു.

യുവതി പതിവായി ഈ ബസിൽ യാത്ര ചെയ്യാറുണ്ട്. തൻ്റെ നാട്ടുകാരനായതിനാൽ യാത്രക്കിടെ കൃഷ്ണ തന്നോട് സംസാരിക്കാറുണ്ട്. ഇത് മുതലെടുത്താണ് പീഡനത്തിന് അവസരം ഒരുക്കിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് മറ്റൊരു ബസിലാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top