23-കാരൻ്റെ ജനനേന്ദ്രിയം മുറിച്ച യുവതി അറസ്റ്റിൽ; യുവാവിൻ്റെ നില ഗുരുതരം

ലക്നൗ: യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ച യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച ഇരുപത്തിമൂന്നുകാരന്റെ ജനനേന്ദ്രിയം അറുത്തുമാറ്റിയ ശേഷം പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച വീട്ടിൽ മറ്റ് കുടുംബാംഗങ്ങൾ ഇല്ലാതിരുന്ന സമയം യുവാവ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി. അടുക്കള അടയ്ക്കാനെന്ന വ്യാജേന രക്ഷപ്പെടുകയും കത്തിയുമായി തിരികെ വന്ന് ജനനേന്ദ്രിയം മുറിച്ചുമെന്നാന്ന് യുവതി പറയുന്നത്. യുവാവിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 326, 308 വകുപ്പുകള്‍ പ്രകാരമാണ് കേസ്. സൗദി അറേബ്യയില്‍ ഡ്രൈവറാണ് യുവതിയുടെ ഭര്‍ത്താവ്.

യുവതി വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തി പരിശോധനിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ പോലീസ് വാഹനത്തില്‍ തന്നെ യുവാവിനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യനില അതീവ ഗുരുതരമായതോടെ വിദഗ്ധ ചികിത്സയ്ക്കായി പ്രയാഗ് രാജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.

എന്നാൽ യുവതി നൽകിയതിൽ നിന്നും വ്യത്യസ്തമായ മൊഴിയാണ് യുവാവ് നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ചെറുപ്പകാലം മുതല്‍ യുവതിയുടെ വീട്ടിലെ ജോലിക്കാരനാണ് താന്‍. സംഭവ ദിവസം തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി അബോധാവസ്ഥയിലാക്കിയ ശേഷം ജനനേന്ദ്രിയം മുറിക്കുകയായിരുന്നു എന്നാണ് യുവാവിൻ്റെ മൊഴി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top