ഹര്‍ഷദിന്റെ തിരോധാനത്തിന് പിന്നിലെന്ത്; മോചനത്തിന് 10 ലക്ഷം വേണമെന്ന് ആവശ്യം

താമരശ്ശേരിയില്‍ തട്ടിക്കൊണ്ടുപോയ യുവാവിനായി പോലീസ് തിരച്ചില്‍ ശക്തമാക്കി. കോഴിക്കോട് ചെറുവറ്റ സ്വദേശി ഹര്‍ഷദിനെയാണ് ശനിയാഴ്ച കാണാതായത്. ‌താമരശ്ശേരിയിലെ ഭാര്യവീട്ടിലെത്തിയ ഹര്‍ഷദ് ഫോൺകോൾ വന്നതിനു പിന്നാലെ വീടിനു പുറത്തേക്കു പോവുകയായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല.

ഇന്നലെ ഹര്‍ഷദിനെ കാണാനില്ലെന്നു ഭാര്യ പൊലീസില്‍ പരാതി നല്‍കി. വിട്ടയയ്ക്കണമങ്കില്‍ 10 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ക്ക് ഫോൺ വന്നു. തന്നെ തട്ടിക്കൊണ്ടുപോയെന്നും വിട്ടയയ്ക്കാന്‍ പണം നൽകണമെന്നും ഹര്‍ഷദ് തന്നെയാണ് ഫോണില്‍ അറിയിച്ചത്. മറ്റൊരാളും ഇതേ തുക തന്നെയാണ് ആവശ്യപ്പെട്ടത്.

മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ വന്നകാര്യം ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. ഹര്‍ഷദിന്റെ കാര്‍ പൊലീസ് കണ്ടെത്തി. മുന്‍ഭാഗത്തെ ചില്ല് തകര്‍ത്ത നിലയിലായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് കരുതുന്നു. ചിലരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top